തൂങ്ങിമരിച്ച ബി.എസ്. എൻ.എൽ എൻജിനീയറുടെ ആത്മഹത്യാ കുറിപ്പ് ലാപ്ടോപ്പിൽ
കാഞ്ഞങ്ങാട്(True News 31 October 2019): ബിഎസ്എന്‍എല്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ കാരാട്ടുവയല്‍ അളറായി ഹൗസിലെ ഉദയശങ്കറിന്റെ (46) ആത്മഹത്യ മാനസിക സമ്മര്‍ദ്ദം മൂലമെന്ന് സൂചന.
ഹൊസ്ദുര്‍ഗ് കോ ആക്‌സില്‍ സ്‌റ്റേഷനിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് മുതല്‍ പയ്യന്നൂര്‍ വരെയുള്ള ഡിവിഷന്‍ പരിധിയില്‍ മൊബൈല്‍ സേവനങ്ങളുടെ മുഴുവന്‍ ചുമതലയുള്ള എന്‍ജിനീയര്‍ ആയിരുന്നു ഉദയശങ്കര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ തസ്തികയിലുള്ള ഇദ്ദേഹം താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ കുറിച്ചിട്ടതായും സൂചനയുണ്ട്.
രാവിലെ പതിവുപോലെ ജോലിക്കിറങ്ങിയതായിരുന്നു. തിരിച്ചുവരാറുള്ള സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. റിട്ട. നഗരസഭ ഉദ്യോഗസ്ഥന്‍ മാധവ്.ജി.റാവുവിന്റെയും റിട്ട. അധ്യാപിക പരേതയായ ശാരദയുടെയും മകനാണ്. ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക്, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍ (എന്‍ജിനിയര്‍, ബാംഗ്ലൂര്‍), ഡോ.സുജാത (കോഴിക്കോട് മെഡിക്കല്‍ കോളേജ്).
ഹൊസ്ദുര്‍ഗ് കോ ആക്‌സില്‍ സ്‌റ്റേഷനിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കാസര്‍കോട് മുതല്‍ പയ്യന്നൂര്‍ വരെയുള്ള ഡിവിഷന്‍ പരിധിയില്‍ മൊബൈല്‍ സേവനങ്ങളുടെ മുഴുവന്‍ ചുമതലയുള്ള എന്‍ജിനീയര്‍ ആയിരുന്നു ഉദയശങ്കര്‍. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ തസ്തികയിലുള്ള ഇദ്ദേഹം താന്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദത്തെക്കുറിച്ച് ചില കാര്യങ്ങള്‍ കമ്പ്യൂട്ടറില്‍ കുറിച്ചിട്ടതായും സൂചനയുണ്ട്.
രാവിലെ പതിവുപോലെ ജോലിക്കിറങ്ങിയതായിരുന്നു. തിരിച്ചുവരാറുള്ള സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. റിട്ട. നഗരസഭ ഉദ്യോഗസ്ഥന്‍ മാധവ്.ജി.റാവുവിന്റെയും റിട്ട. അധ്യാപിക പരേതയായ ശാരദയുടെയും മകനാണ്. ഭാര്യ: ഛായാമണി. മക്കള്‍: കാര്‍ത്തിക്, ശിവജിത്ത്. സഹോദരങ്ങള്‍: ഗണേശന്‍ (എന്‍ജിനിയര്‍, ബാംഗ്ലൂര്‍), ഡോ.സുജാത (കോഴിക്കോട് മെഡിക്കല്‍ കോളേജ്).
Post a Comment