JHL

JHL

കന്നഡ മാധ്യമമായിട്ടുള്ള സ്‌കൂളുകളില്‍ ഭാഷ കൈകാര്യം ചെയ്യാനറിയാത്ത അധ്യാപകരുടെ നിയമനം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം


കാസര്‍ഗോഡ് (True News, Oct31,2019): ജില്ലയില്‍ കന്നഡ മാധ്യമമായിട്ടുള്ള സ്‌കൂളുകളില്‍ ഭാഷ കൈകാര്യം ചെയ്യാനറിയാത്ത അധ്യാപകരുടെ നിയമനം തത്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.


വിവിധ സ്‌കൂളുകളില്‍ കന്നഡ അറിയാത്ത ഇതര ജില്ലക്കാരായ അധ്യാപകരെ നിയമിച്ചതിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും സമരരംഗത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. പിഎസ്‌സി നിയമനശിപാര്‍ശ നല്‍കിയാലും ഭാഷ അറിയാത്തവരെ നിയമിക്കേണ്ടെന്നാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് നിയമനടപടികളുണ്ടായാല്‍ അതില്‍ ജില്ലാ പഞ്ചായത്ത് കക്ഷിചേരാനും തീരുമാനമായി.



മൂഡംബയല്‍ ഗവ. ഹൈസ്‌കൂളില്‍ കന്നഡ മീഡിയം ഫിസിക്കല്‍ സയന്‍സ് അധ്യാപകനായി തിരുവനന്തപുരം സ്വദേശിയായ വ്യക്തിയെ നിയമിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സമരരംഗത്തിറങ്ങിയ സംഭവം സ്ഥിരം സമിതി അധ്യക്ഷന്‍ ഹര്‍ഷാദ് വോര്‍ക്കാടിയാണ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ അവതരിപ്പിച്ചത്.



കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബേക്കല്‍ ഗവ. ഫിഷറീസ് സ്‌കൂള്‍ എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയില്‍നിന്നുള്ളവരാണ് കന്നഡ മാധ്യമം അധ്യാപകരായി നിയമിക്കപ്പെട്ടതെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. യോഗ്യതയുള്ളതായി അവകാശപ്പെട്ട് പിഎസ്‌സി വെരിഫിക്കേഷനിലൂടെ കന്നഡ മാധ്യമം അധ്യാപകരായി നിയമനം ലഭിച്ചു വന്നവര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഭാഷ അറിയില്ലെന്നു വന്നതോടെ ഇവിടങ്ങളിലും വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയിരുന്നു. തുടര്‍ന്ന് പുതുതായി ജോലിയില്‍ പ്രവേശിച്ച അധ്യാപകര്‍ അവധിയെടുത്ത് പോവുകയായിരുന്നു.



വിഷയം ഭാഷാന്യൂനപക്ഷങ്ങളോടുള്ള അവഗണനയുടെയും അവഹേളനത്തിന്‍റെയും തെളിവാണെന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ രാഷ്ട്രീയഭേദമന്യേ പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷ ഫരീദ സക്കീര്‍ അഹമ്മദ്, ജോസ് പതാലില്‍, ഇ. പത്മാവതി, കെ. ശ്രീകാന്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. തുടര്‍ന്ന് ഇത്തരം നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനുള്ള നിര്‍ദേശം വിദ്യാഭ്യാസ വകുപ്പിനെ അറിയിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്് എ.ജി.സി. ബഷീര്‍ അറിയിച്ചു.



കന്നഡ-തമിഴ് മാധ്യമങ്ങളില്‍ അധ്യാപകരായി അപേക്ഷിക്കുന്നവര്‍ എസ്എസ്എല്‍സി മുതല്‍ ബിരുദാനന്തരബിരുദം വരെയുള്ള ഏതെങ്കിലും തലത്തില്‍ അതാത് ഭാഷ പഠിച്ചിരിക്കുകയോ തത്തുല്യ യോഗ്യത നേടിയിരിക്കുകയോ ചെയ്തിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത് 2016 ലാണ്. അതിനു മുമ്പ് അപേക്ഷ ക്ഷണിച്ച ലിസ്റ്റുകളില്‍നിന്നുള്ളവരാണ് ഇപ്പോള്‍ നിയമനം നേടുന്നതിലേറെയും.



ജില്ലയിലെ കന്നഡ മീഡിയം സ്‌കൂളുകളില്‍ ഭാഷ അറിയാത്ത അധ്യാപകരെ നിയമിക്കുന്നതിനെതിരെ കര്‍ണാടക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാര്‍ കഴിഞ്ഞ ദിവസം മന്ത്രി സി. രവീന്ദ്രനാഥിന് കത്ത് നല്‍കിയിരുന്നു. നവംബര്‍ രണ്ടിന് ജില്ലയിലെത്തുന്ന മന്ത്രിയെ നേരില്‍ക്കണ്ട് പ്രശ്‌നം ചര്‍ച്ചചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.

No comments