നവംബർ 1 മുതൽ നിരാഹാര സമരം ആരംഭിക്കും: ആശുപത്രിയുടെ പേരിൽ കാസർക്കോട്ടെ ജനങ്ങളെ സർക്കാർ വിഡ്ഢികളാക്കുന്നുവെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി

കാസർകോട്(True News 29-10-2020): ടാറ്റ കോവിഡ് ആശുപത്രിയുടെ പേരിൽ കാസർക്കോട്ടെ ജനങ്ങളെ സർക്കാർ വിഡ്ഢിയാക്കുകയാക്കുകയാണെന്നും നവംബർ ഒന്നു മുതൽ സമരവുമായി മുന്നോട്ട് പോവുമെന്നും
രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കോവിഡ് ആരംഭത്തിൽ കാസർക്കോടിനു വേണ്ടി ടാറ്റ ഗ്രൂപ്പ് കേരളത്തിന് അനുവദിച്ച ടാറ്റ ആശുപത്ര പണി കഴിഞ്ഞ് മാസങ്ങളായിട്ടും തുറക്കാതെ പൂട്ടിക്കിടക്കുകയായിരുന്നു. സമയബന്ധിതമായി പെട്ടെന്നു തന്നെ ടാറ്റ ഗ്രൂപ്പ് പണി പൂർത്തീകരിച്ചിട്ടും ഗുരുതര രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യം പോലും ഏർപ്പെടുത്താതെ മറ്റു ആശുപത്രി ജീവനക്കാരെ ജോലി ക്രമീകരണം നടത്തിയാണ് ആശുപത്രി ആരംഭിക്കുന്നത്. ഇത് കാസർക്കോട്ടെ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ് . തദ്ദേശ സ്വയംഭരണ തിരെഞ്ഞെടുപ്പ് അടുത്തപ്പോൾ കാസർക്കോട്ടെ ജനങ്ങളെ കബളിപ്പിക്കുന്നതു വേണ്ടിയാണ് സർക്കാർ ഇത്തരം തീരുമാനങ്ങളുമായി മുന്നേട്ടു വന്നിട്ടുള്ളത്. ടാറ്റ ആശുപത്രിക്ക് വേണ്ടി കേരളപ്പിറവി ദിനമായ നവംബർ ഒന്നുമുതൽ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചപ്പോൾ അതിനെ നിരെയുള്ള ഉപായമായിട്ടാണ് സർക്കാർ മുന്നോട്ടു വന്നത്. ജില്ല ഭരണകൂടത്തിന് അനുവദിച്ച തുക ഇനിയും ഉപയോഗിക്കാതെ ആവിശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും അദ്ധേഹം ആരോപിച്ചു.
നവംബർ ഒന്നു മുതൽ സമരവുമായി മുന്നോട്ട് പോവുമെന്നും ഉൽഘാടനം മുൻ മുഖ്യമന്ത്രി ശ്രീ.ഉമ്മൻചാണ്ടി വീഡിയോ കോൺഫറൻസ് വഴി നിർവ്വഹിക്കുമെന്നും എം.പി കാസർകോട് പ്രസ് ക്ലബ്ബിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Post a Comment