JHL

JHL

കർണ്ണാടക ഉപ്പിനങ്കടി ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം; മൂന്നു പേർക്ക് ഗുരുതര പരിക്ക്.

ഉപ്പിനങ്കടി(www.truenewsmalayalam.com) : കർണ്ണാടക ഉപ്പിനങ്ങാടിയിൽ ദേശീയ പാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ധ്യം; മൂന്നു പേർക്ക് ഗുരുതര പരിക്ക്.

ഹിർത്തടുക്ക സ്വാദേശി പരേതനായ അഷ്‌റഫിന്റെ മകൻ ടി. മുഹമ്മദ് അൽത്താഫാ(12)ണ് മരിച്ചത്. ഹിര്‍ത്തടുക്ക സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് അൽത്താഫ്.

 അല്‍ത്താഫിന്റെ മാതാവ് ഖദീജ (46), സഹോദരന്‍ ടി മുഹമ്മദ് അസ്ഹര്‍ എന്ന ആഷിഖ് (23), ഓട്ടോ ഡ്രൈവര്‍ ഹിര്‍ത്തടുക്കയിലെ സിദ്ദിഖ് (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഖദീജയുടെയും ആഷിഖിന്റെയും നില അതീവ ഗുരുതരമാണ്. ഇരുവരും അപകടനില തരണംചെയ്തിട്ടില്ല. തിങ്കളാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. അല്‍താഫിന്റെ മാതാവ് ഖദീജ മംഗളൂരു ബങ്കരെ സ്വദേശിനിയാണ്. ഖദീജ കുട്ടികളോടൊപ്പം മാതാപിതാക്കളുടെ വീട്ടിലേക്ക് പോയതായിരുന്നു. ബസില്‍ ഉപ്പിനങ്ങാടിയില്‍ തിരിച്ചെത്തി ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബംഗളൂരു ഭാഗത്തുനിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു.

വാഹന ഡ്രൈവറായി ജോലി ചെയ്തിരുന്ന അഷ്‌റഫ് ക്യാന്‍സര്‍ ബാധിതനായിരുന്നു. ചികിത്സയ്ക്കായി കുടുംബത്തിന് ഭാരിച്ച തുക ചെലവഴിക്കേണ്ടി വന്നു. രണ്ട് വര്‍ഷം മുമ്പാണ് അഷ്റഫ് മരിച്ചത്. ഖദീജയും മൂന്ന് കുട്ടികളും ചില ബന്ധുക്കളെ ആശ്രയിച്ചാണ് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്.





No comments