ബസ് യാത്രയ്‌ക്കിടയില്‍ പതിനാലുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിക്ക് മൂന്ന് വർഷം കഠിനതടവ്.
കാസര്‍കോട്(www.truenewsmalayalam.com) : ബസ് യാത്രയ്‌ക്കിടയില്‍ ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയെ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) മൂന്നു വര്‍ഷത്തെ കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചു.ചിറ്റാരിക്കാല്‍, മാലോം, മോതിരക്കുന്നിലെ ലാലച്ച(61)നെയാണ് ജഡ്‌ജ്. എ വി ഉണ്ണികൃഷ്‌ണന്‍ ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി ശിക്ഷ അനുഭവിക്കണം.2017 ഫെബ്രുവരി 20നും അതിനു മുമ്പു പല ദിവസങ്ങളിലും 14 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ കെ എസ് ആര്‍ ടി സി ബസില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസ്.
വെള്ളരിക്കുണ്ട് പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന ഇപ്പോഴത്തെ കാസര്‍കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം സുനില്‍ കുമാര്‍ ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
Post a Comment