ഒമിക്രോൺ; അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദേശം.
ന്യൂഡൽഹി(www.truenewsmalayalam.com) : കോവിഡിെൻറ പുതിയ വകഭേദം ഒമിക്രോൺ തടയാൻ നിതാന്ത ജാഗ്രതയും നിരീക്ഷണവും അടച്ചിടലും വാക്സിനേഷൻ വർധിപ്പിക്കലും അനിവാര്യമാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര യാത്രക്കാർക്ക് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു. രാജ്യാന്തര വിമാന സർവിസ് പുനരാരംഭിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാനും തീരുമാനമായി. ഒമിക്രോൺ വൈറസിെൻറ ഭീഷണിയുള്ള രാജ്യങ്ങളിൽനിന്ന് കര, കടൽ, വ്യോമ മാർഗം വരുന്നവർക്കും 'റിസ്ക്ക്' രാജ്യങ്ങളിലൂടെ യാത്ര ചെയ്തവർക്കും നിബന്ധനകൾ ബാധകമാണ്. ഡിസംബർ ഒന്നുമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാകും.
പുതുക്കിയ നിർദേശങ്ങൾ:
യാത്രയുടെ വിവരങ്ങൾ എയർ സുവിധ പോർട്ടലിൽ നൽകണം. അവസാന 14 ദിവസെത്ത യാത്രാവിവരങ്ങളും നൽകണം. പോർട്ടൽ വിലാസം:
https://www.newdelhiairport.in/airsuvidha/apho-registration
72 മണിക്കൂറിനു മുെമ്പടുത്ത, ആർ.ടി. പി.സി.ആർ നെഗറ്റിവ് റിപ്പോർട്ട് അപ്ലോഡ് ചെയ്യണം. റിപ്പോർട്ടിെൻറ ആധികാരികത വ്യക്തമാക്കുന്ന സത്യവാങ്മൂലം നൽകണം. ഇതിൽ ക്രമക്കേടുണ്ടായാൽ നിയമനടപടി നേരിടേണ്ടിവരും. വീട്/സ്ഥാപന സമ്പർക്കവിലക്ക് എന്നിവക്ക് സന്നദ്ധമാണെന്ന് പോർട്ടലിലോ അല്ലെങ്കിൽ യാത്രക്കുമുമ്പ് എയർലൈൻ അധികൃതർ വഴിയോ അറിയിക്കണം.
Post a Comment