JHL

JHL

കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ പാസാക്കി.

ന്യൂഡൽഹി(www.truenewsmalayalam.com) : വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാർലമെൻറിൽ പാസാക്കി. കഴിഞ്ഞ ദിവസം മന്ത്രിസഭ അംഗീകരിച്ച ബിൽ കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറാണ് അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലാണ് െകാണ്ടുവന്നത്. ബില്ലിനെ കുറിച്ച് ചർച്ച ചെയ്യാൻ അവസരം നൽകാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതിനിടെ ഏകപക്ഷീയമായി പാസാക്കുകയായിരുന്നു.
പാർലമെന്‍റിന്‍റെ ശീതകാലസമ്മേളനത്തിെൻറ ആദ്യദിനമായ തിങ്കളാഴ്ചയാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. അതേസമയം, മുട്ടുമടക്കേണ്ടി വന്ന നിർബന്ധിതാവസ്ഥ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ബില്ലിലെ വാക്കുകൾ. മൂന്നു കാർഷിക നിയമങ്ങൾക്കുമെതിരെ രാജ്യത്തെ കർഷകരിൽ ചെറിയൊരു വിഭാഗമാണ് പ്രതിഷേധിച്ചതെന്ന് ബിൽ വിശദീകരിച്ചു. എന്നാൽ എല്ലാവരെയും ഉൾക്കൊണ്ടു മുന്നോട്ടു പോകുന്നതിന് ഇപ്പോഴത്തെ ആവശ്യം ബിൽ പിൻവലിക്കുകയാണ്. നാമമാത്ര, ചെറുകിടക്കാർ അടക്കം കർഷകരുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനാണ് നേരത്തെ മൂന്നു നിയമങ്ങൾ കൊണ്ടുവന്നതെന്ന് പിൻവലിക്കൽ ബില്ലിൽ സർക്കാർ വിശദീകരിക്കുന്നുണ്ട്. ഉയർന്ന വിലയ്ക്ക് വിളകൾ വിൽക്കുന്നതിന് കർഷകരെ സഹായിക്കാനും സാങ്കേതികവിദ്യയുടെ നേട്ടം ലഭ്യമാക്കാനും കാർഷിക ചന്തകളുമായി കൂടുതൽ അടുപ്പിക്കാനും, അതുവഴി ഉയർന്ന വരുമാനം ലഭ്യമാക്കാനുമാണ് ശ്രമിച്ചതെന്നും ബില്ലിൽ പറഞ്ഞു.





No comments