JHL

JHL

വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്ത കേസ്; കൂട്ടുനിന്ന ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍.

ബദിയടുക്ക(www.truenewsmalayalam.com) : വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനിന്നതിന് അഭിഭാഷകന്‍കൂടിയായ ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍. കാസര്‍ഗോഡ് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്തി (55)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി അറിയാപ്പാടി സ്വദേശി വൈ.എ. മുഹമ്മദ് കുഞ്ഞി (39) ഒളിവിലാണ്.
മുഗു സ്വദേശിനി വാണി എന്‍. ഭട്ട് 2019 ല്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇവരുടെ വീട്ടില്‍ ജോലിക്കാരിയായിരുന്ന ചോമാറുവിന് 1981 ല്‍ പട്ടയപ്രകാരം ലഭിച്ച 1.34 ഏക്കര്‍ ഭൂമി അവരുടെ മരണശേഷം 1986 ല്‍ മക്കള്‍ വാണിയുടെ ഭര്‍തൃസഹോദരന്‍ കൃഷ്ണഭട്ടിന് വില്പന നടത്തിയിരുന്നു. 1994 ല്‍ ഈ സ്ഥലം അദ്ദേഹത്തില്‍നിന്നു വാണി വിലയ്ക്കു വാങ്ങി.

എന്നാല്‍ ചോമാറുവിനു പകരം ചോമു എന്ന സ്ത്രീയെ മുന്‍നിര്‍ത്തി ഇതേ ഭൂമിയുടെ വ്യാജ ആധാരം ചമച്ച് മുഹമ്മദ് കുഞ്ഞിക്കു കൈമാറിയതായി രേഖയുണ്ടാക്കി എന്നതാണു കേസ്. മുഹമ്മദ് കുഞ്ഞി ഈ ഭൂമിയില്‍ നിര്‍മാണപ്രവൃത്തികള്‍ തുടങ്ങിയപ്പോഴാണ് വാണി എന്‍.ഭട്ട് പോലീസില്‍ പരാതിപ്പെട്ടത്. വിശദമായ അന്വേഷണത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ കൈവശമുള്ളത് വ്യാജരേഖയാണെന്ന് കണ്ടെത്തുകയായിരുന്നു. ഇയാള്‍ കര്‍ണാടകയിലേക്കു കടന്നതായാണ് സൂചനയെന്നും അന്വേഷണം അവിടേക്കു വ്യാപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.




No comments