JHL

JHL

തിരുവോണ ദിവസം കൊല്ലങ്കാനയിൽ ബൈക്ക് മറിഞ്ഞ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

നീർച്ചാൽ: തിരുവോണ ദിവസം ബൈക്ക് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. നാരമ്പാടി നെടുവങ്കടി സ്വദേശിയും നാരമ്പാടി വാടക വീട്ടില്‍ താമസക്കാരനുമായ നാരായണന്റെയും പുഷ്പയുടെയും മകന്‍ മിഥുന്‍രാജ്(16) ആണ് മരിച്ചത്. ഇരിയണ്ണി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഓണം നാളില്‍ കാസര്‍കോട് നിന്ന് നാരമ്പാടി ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ കൊല്ലങ്കാനയില്‍ വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ പിന്‍സീറ്റിലുണ്ടായിരുന്ന മിഥുന്‍രാജ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിഥുന്‍രാജിനെ ആദ്യം കാസര്‍കോട് ആസ്പത്രിയിലും പിന്നീട് മംഗളൂരു യൂണിറ്റി ആസ്പത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മിഥുന്‍ മരിച്ചത്.
ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സഹോദരങ്ങള്‍: പുഷ്പരാജ്, ജയപ്രസാദ്.

No comments