JHL

JHL

ബസിൽ നിന്ന് തെറിച്ചുവീണ വിദ്യാർത്ഥി മരിച്ചു: ബസ് ഡ്രൈവറെയും കണ്ടക്ടറേയും അറസ്റ്റ് ചെയ്തു



മംഗളൂരു : ബസിൽനിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർഥി മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ കുപ്പേപടവ് സ്വദേശി കാർത്തിക് ആർ ഷെട്ടി (30), കണ്ടക്ടർ അമ്പലമൊഗരു സ്വദേശി ദംഷീർ (30) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാൾ മസ്തികട്ടേ സ്വദേശി ത്യാഗരാജന്റെയും മമതയുടെയും മകൻ യാഷ് രാജ് (16) ആണ് മരിച്ചത്. സെപ്റ്റംബർ ഏഴിനാണ് അപകടം. ഉള്ളാളിൽനിന്ന് ബസിൽ കയറിയ യാഷ് രാജ് ആദം കുദ്രുവിലെത്തിയപ്പോൾ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ബോധം നഷ്ടപ്പെട്ട വിദ്യാർഥിയെ ഉടനെ ആസ്പത്രിയിലെത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനാൽ ചികിത്സയിലിരിക്കെ, 13-ന് മസ്തിഷ്കമരണം സംഭവിച്ചു. മരണാനന്തരം യാഷ് രാജിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരായി. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ്‌ ചെയ്തു.

No comments