JHL

JHL

തായലങ്ങാടിയിൽ ഗുണ്ടാ ആക്രമണം ; യുവാവിന് ഗുരുതരം

കാസറഗോഡ് (www.truenewsmalayalam.com): തിങ്കളാഴ്‌ച രാത്രി കാസർകോട് നഗരത്തിൽ ഗുണ്ടാ  അക്രമം. കാറിനെ പിന്തുടർന്ന് വന്ന സംഘം ഇളനീർ ജ്യൂസ് കട ഉടമയുടെ സഹോദരനെ ആക്രമിച്ചു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ തലയ്ക്ക് കുത്തേറ്റ് പരിക്കുകളോടെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയി.  കാസർകോട് തായലങ്ങാടിയിൽ തിങ്കളാഴ്ച രാത്രി 7.45 മണിയോടെയാണ് ആളുകൾ നോക്കി നിൽക്കെ മിന്നൽ അക്രമണം നടന്നത്. തായലങ്ങാടിയിൽ പ്രവർത്തിക്കുന്ന  ലുഖ്മാനുൽ ഹകീം പൊണ്ടം ജ്യൂസ് കട നടത്തുന്ന ഇല്യാസിൻ്റെ (28) സഹോദരൻ താജുദ്ദീനാ (31) ണ് കുത്തേറ്റത്. താജുദ്ദീൻ സ്കോർപിയോ കാറിൽ തളങ്കര ഭാഗത്ത് പോയി തിരിച്ച് തായലങ്ങാടിയിലെ സഹോദരൻ്റെ ജ്യൂസ് കടയിൽ എത്തുകയായിരുന്നു. അക്രമികളുടെ പിടിയിൽ നിന്നും രക്ഷപ്പെടാനായി കാസർകോട് ട്രാഫിക് ജംഗ്ഷന് ഭാഗത്തേക്ക് ഓടിയ താജുദ്ദീനെ അക്രമി സംഘം പിന്തുടർന്ന് ഹാമർ ഉപയോഗിച്ച് അടിച്ച് വീഴ്ത്തിയ ശേഷം തലയ്ക്ക് കുത്തുകയായിരുന്നു. ആളുകൾ ഓടികൂടിയതോടെ സംഘം വന്ന കാറിൽ കയറി രക്ഷപ്പെട്ടു. അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം. വിവരമറിഞ്ഞ് കുതിച്ചെത്തി കാസർകോട് ടൌൺ പോലീസ് അക്രമികൾക്ക് വേണ്ടി വ്യപകമായ തെരെച്ചിൽ ആരംഭിച്ചു . അതേസമയം അക്രമണത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. അക്രമം തടയാൻ ശ്രമിക്കുന്നതിനിടെ താജുദ്ദീൻ്റെ സഹോദരൻ ഇല്യാസിന് കൈക്ക് ചെറിയ പരിക്കുണ്ട്. താജുദ്ദീനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യമാണ് അക്രമിസംഘത്തിന് ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദീനെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷമാണ് മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയത്. 


No comments