ലീഗ് നേതാക്കൾ പാണക്കാട്ടെത്തി അഭിപ്രായം ബോധിപ്പിച്ചു ; മഞ്ചേശ്വരത്ത് എ കെ എം അഷ്‌റഫിനെ തന്നെ അഭിപ്രായപ്പെട്ടതായി സൂചന
മലപ്പുറം (www.truenewsmalayalam.com): സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം ഇന്ന് രാവിലെ പാണക്കാട്ട് ഓരോ ജില്ലയില്‍ നിന്നുമുള്ള നേതാക്കളുമായി ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കെ.പി.എ. മജീദ്, അബ്ദുസമദ് സമദാനി, ഇ.ടി. മുഹമ്മദ് ബഷീര്‍, ഡോ. എം.കെ. മുനീര്‍, പി.വി. അബ്ദുല്‍ വഹാബ് എന്നിവരാണ് കാസര്‍കോട് ജില്ലയില്‍ നിന്നെത്തിയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് എ.എം. കടവത്ത്, ജനറല്‍ സെക്രട്ടറി കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ട്രഷറര്‍ മാഹിന്‍ കേളോട്ട് എന്നിവര്‍ സംബന്ധിച്ചു.
മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ടി.എ. മൂസ, ജനറല്‍ സെക്രട്ടറി എം. അബ്ബാസ്, ട്രഷറര്‍ അഷ്‌റഫ് കര്‍ള എന്നിവരുമായി ചര്‍ച്ച നടത്തി. മഞ്ചേശ്വരത്ത് നിന്നുള്ള മൂന്ന് നേതാക്കളും എ.കെ.എം. അഷ്‌റഫിനെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന് ആവശ്യപ്പെട്ടതായാണ് അറിയുന്നത്.
തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് ടി.ഇ. അബ്ദുല്ല, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി എന്നിവരുമായി വിശദമായ ചര്‍ച്ച നടത്തുകയായിരുന്നു. സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പായി പ്രദേശിക നേതൃത്വത്തിന്റെ നിലപാട് അറിയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ചര്‍ച്ച.
Post a Comment