യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചശേഷം വഴിയില്‍ ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
സുങ്കതകട്ടയിലെ ബഷീര്‍, നൗഷാദ് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം, കാറിലെത്തിയ ആറംഗ സംഘം തിമിരടുക്ക സ്വദേശി അബ്ദുള്‍ റഹ്മാനെ വീട്ടില്‍നിന്ന് വലിച്ചിറക്കിയ ശേഷം വളഞ്ഞിട്ട് മർദ്ദിക്കുകയും ശേഷം കാറിൽ കയറ്റി കൊണ്ടുപോവുകയുമായിരുന്നു. ഇവരെ തടയാൻ ശ്രമിച്ച റഹ്‌മാന്റെ മാതാവിനും മര്‍ദ്ദനമേറ്റിരുന്നു.
ബഷീറിന്റെ വീടിന്റെ ജനല്‍ച്ചില്ല് തകര്‍ന്നിരുന്നു. ഇതിനു പിന്നില്‍ അബ്ദുല്‍ റഹ്മാനാണെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയത്.
മര്‍ദിച്ചതിനുശേഷം സുങ്കതകട്ടയില്‍ കാറില്‍നിന്ന് അബ്ദുള്‍ റഹ്മാനെ ഇറക്കിവിടുകയായിരുന്നു. പിന്നീട് സാരമായ പരിക്കുകളേറ്റ അബ്ദുള്‍ റഹ്മാനെ പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മഞ്ചേശ്വരം സി.ഐ സന്തോഷ് കുമാര്‍, എസ്.ഐ ഷറഫുദീന്‍ സിനിയര്‍ സി.പി.ഒ മാരായ സന്തോഷ് ഡോണ്‍,രാജേഷ് , പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Post a Comment