JHL

JHL

ഞായറാഴ്ച നായയുടെ കടിയേറ്റ് 30 ഓളം പേർ : പേപ്പട്ടിയെ പിടികൂടി





കാസർകോട് (True News Malayalam): തെരുവ് നായയുടെ കടിയേറ്റ് 30 ഓളം പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ഉച്ചയോടെയാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കറുപ്പും വെള്ളയും നിറമുള്ള നായ നിരവധി പേരെ ആക്രമിച്ചത്. കടിയേറ്റവരിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. അശോക് നഗർ, ചൂരി, ബട്ടംപാറ, തൈവളപ്പ്, കാളിയംകാട്, നുള്ളിപ്പാടി, കൊട്ടക്കണ്ണി എന്നീ സ്ഥലങ്ങളിലും ഇതേ നായ പരിഭ്രാന്തി പരത്തി. പേ ബാധിച്ച പട്ടിയാണെന്നാണ് പ്രാഥമിക നിഗമനം.


മുഹമ്മദ് നാഷിദ് (13) ചൂരി, ഫാത്തിമ നസ്‌വ (5) ചൂരി, റിഹാന (3) ബട്ടംപാറ, പ്രസന്ന (38) ബട്ടംപാറ, അഞ്ജലി (20) കൂടൽ, നന്ദന്ത് കുമാർ (36) അശോക് നഗർ, ഷാജന (39) ചൂരി, വിജയലക്ഷ്മി (51) കോട്ടക്കണ്ണി,

രാംനാഥ് ഷെട്ടി (51) കോട്ടക്കണ്ണി, ശ്രാവൺ (15) കോട്ടക്കണ്ണി, ശറഫുദ്ധീൻ (40) ചൂരി, സരസ്വതി (52)അശോക് നഗർ, സുനിൽ (30) മധൂർ, യതീഷ് (22) കറന്തക്കാട് എന്നിവർ കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പേ ബാധിച്ച പട്ടിയെ ഇന്ന് രാവിലെയാണ്  പിടികൂടിയത്. 




No comments