JHL

JHL

പതിനഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പിതാവിന് മരണം വരെ കഠിനതടവ്


കോട്ടയം(True News, Aug 26,2020):  പതിനഞ്ചു വയസുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിയായ  പിതാവിന് മരണം വരെ തടവിനു വിധിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന പ്രായപൂർത്തിയാകാത്ത മകളെ 2018ലെ പ്രളയസമയത്ത് പീഡിപ്പിച്ച് ർഭിണിയാക്കിയ കേസിലാണ്  കോട്ടയം പോക്സോ കോടതി പിതാവിന് മരണം വരെ കഠിനതടവ് ശിക്ഷ വിധിച്ചു.കോട്ടയം സ്‌പെഷൽ പോക്സോ കോടതിയായ ജില്ലാ അഡീഷനൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി.ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്  
കോട്ടയം വെള്ളൂർ സ്വദേശിയായാണ്  കോടതി കുറ്റക്കാരനെന്നു കണ്ടെത്തി ശിക്ഷ വിധിച്ചത്. ഇയാൾക്ക് അൻപതിനായിരം രൂപ  പിഴയും വിധിച്ചിട്ടുണ്ട്.  
ഇയാൾ കുറ്റം മറച്ചുവയ്ക്കാൻ അതിഥിത്തൊഴിലാളിയെ കരുവാക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു 
15 വയസ്സുകാരിയായ പെൺകുട്ടിയുടെ അമ്മ നേരത്തേ മരിച്ചു പോയി. അച്ഛന്റെ സംരക്ഷണത്തിലാണ് കുട്ടി  കഴിഞ്ഞിരുന്നത്.  പ്രളയസമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്ത് താമസിക്കുന്ന അപ്പാർട്മെന്റിലേക്കു മാറി. ഇതിനിടെ കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ പരിശോധന നടത്തിയപ്പോഴാണു ഗർഭിണിയാണെന്നു കണ്ടെത്തിയത്. വീടിന്റെ സമീപത്തു താമസിച്ചിരുന്ന അതിഥിത്തൊഴിലാളിയാണ് ഉപദ്രവിച്ചതെന്നു പറയാൻ പിതാവ് മകളെ നിർബന്ധിച്ചു. തുടർന്ന് പൊലീസ് അതിഥിത്തൊഴിലാളിക്കെതിരെ കേസെടുത്തിരുന്നു. ഇതിനു ശേഷം കുട്ടിയെ എറണാകുളത്തെ നിർഭയ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി, തന്നെ പിതാവ് പീഡിപ്പിച്ചതായി പറഞ്ഞത്. പിതാവിന്റെ സുഹൃത്തും ഇയാളുടെ അപ്പാർട്മെന്റിൽ പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി പിന്നീട് പൊലീസിൽ മൊഴി നൽകി. ഇതിന് മറ്റൊരു കേസുണ്ട്. 


No comments