മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ
കാസർഗോഡ്(True News, Aug 29,2020): മൈസൂരുവിൽ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ കാസർഗോഡ് സ്വദേശി അറസ്റ്റിൽ. കാസർഗോഡ് ആലംപാടി സ്വദേശി എസ്.എ. ഹമീദ് അലി(46)യെയാണ് മൈസൂർ ലഷ്കർ പോലീസ് അറസ്റ്റ് ചെയ്തത്. ലഷ്കർ മോഹല്ല കെആർ ഹോസ്പിറ്റൽ റോഡിലെ ശ്രീ മാതാജി ജ്വല്ലറി ഉടമയായ ഇന്ദർ ചന്ദിനെ കബളിപ്പിച്ച് 35 ലക്ഷത്തിന്റെ സ്വർണവും സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തതായാണ് വിവരം. 2019 ഒക്ടോബറിൽ ഹമീദലി ജ്വല്ലറി ആരംഭിക്കുകയും ഇന്ദർ ചന്ദുമായി ചെറിയ ബിസിനസ് ഇടപാടുകൾ വിശ്വാസം നേടിയെടുക്കുകയും പിന്നീട് ഇയാളിൽനിന്ന് സ്വർണക്കട്ടി കൈപ്പറ്റി മുഴുവൻ തുക നൽകാതിരിക്കുകയും ചെയ്തു. ബാക്കി തുക ആവശ്യപ്പെട്ടിട്ടും നൽകാതായതോടെ ഇന്ദർചന്ദ് പോലീസിനെ സമീപിക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ലഷ്കർ പോലീസ് കാസർഗോട്ടെ ലോഡ്ജിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സ്വർണകട്ടികൾ കഷണങ്ങളാക്കി പലർക്കായി വിറ്റുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഇന്ദർചന്ദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ബംഗളൂരുവിൽ നിന്ന് അര കിലോയോളം സ്വർണം വീണ്ടെടുത്തു.
Post a Comment