JHL

JHL

മഞ്ചേശ്വരത്ത് കത്തിക്കുത്ത്.വീട് കയറി രണ്ടുപേരെ വെട്ടിയ അക്രമിയെ കത്തി പിടിച്ചു വാങ്ങി തിരിച്ചു വെട്ടി.ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരം.


മഞ്ചേശ്വരം(|True News, Aug 27,2020):  മഞ്ചേശ്വരത്ത് സംഘട്ടനത്തെ തുടർന്ന് യു വാവ് കുത്തേറ്റ് മരിച്ചു ബേരിക്കെ സ്വദേശി അണ്ണു എന്ന കൃപാകര(28) ആണ് സംഘട്ടനത്തെ തുടർന്ന് കുത്തേറ്റ് മരിച്ചത് ചന്ദ്രഹാസ-പുഷ്പലത എന്നിവരുടെ മകനാണ്. ബുധനാഴ്ച രാത്രി കൃപാകര മിയാപ്പദവിലെ കെദുങ്ങാട്ടെ വിജേഷ് ജിതേഷ് എന്നിവരെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. വടിവാളുമായാണ് ഇയാൾ വിജേഷിന്റെ വീട്ടിലെത്തിയത്.ഇതേ തുടർന്ന് ഇവർ പരസ്പരം സംഘട്ടനത്തിൽ ഏർപ്പെട്ടു. കൃപാകര കത്തിയെടുത്തു രണ്ടുപേരെയും വെട്ടി. ഇതിനിടെയിൽ കൃപാകരയുടെ കയ്യിൽ നിന്നും കത്തി കൈക്കലാക്കിയ വിജേഷും ജിതേഷും ഇയാളെ കുത്തുകയായിരുന്നെന്നാണ് പോലീസിനു ലഭച്ചിരിക്കുന്ന വിവരം. സംഭവം നടന്ന ഉടനെ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ജിതേഷിനെയും വിജേഷിനെയും കൃപാകരയെയും കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. 
കൃപാകര കാസർകോട്ടെ സ്വകാര്യ ആസ്പത്രിയിൽ രാത്രി 12.30 മണിയോടെ മരിച്ചു



No comments