JHL

JHL

ഹൊസങ്കടി മിയാ പദവ് ആൾക്കൂട്ട മർദ്ദനമേറ്റ്‌ യുവാവിന്റെ മരണം : നാല് പേർ അറസ്റ്റിൽ

മഞ്ചേശ്വരം (True News Malayalam) : ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്താല്‍ യുവാവ് മരിച്ച സംഭവത്തില്‍ സഹോദരങ്ങള്‍ ഉള്‍പ്പെടെ 4 പേരെ അറസ്റ്റ് ചെയ്തു. മീയ്യപദവ് ബേരിക്ക കെദംകോട്ടിലെ എം.ശിവപ്രസാദ്, സഹോദരന്‍ എം.ഉമേശ് (34), ബജംങ്കളയിലെ എം.നന്ദേഷ് (24), കൊദുംകോട്ടിലെ കെ.ജനാര്‍ദനന്‍ (49) എന്നിവരെയാണ് സിഐ ഇ.അനുപ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ഉപയോഗിച്ച ആയുധങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തു. കെദംകോട്ടയിലെ കൃപാകര (അണ്ണു 27) ആണ് ആള്‍ക്കൂട്ടത്തിന്റെ അടിയേറ്റ് 26നു രാത്രി മരിച്ചത്. അയല്‍ വീടുകളിലെത്തി പരാക്രമം കാട്ടിയപ്പോഴായിരുന്നു ആള്‍ക്കൂട്ടം അക്രമാസക്തമായതെന്നു നാട്ടുകാര്‍ പറയുന്നു. രക്തം വാര്‍ന്നു അവശനായി കിടന്ന യുവാവിനെ കാസറകോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
 
അറസ്റ്റിലായ എം.ഉമേശിനു പുറമേ ജിതേഷിനും കൊലപ്പെട്ട യുവാവിന്റെ അക്രമത്തില്‍ പരുക്കേറ്റിരുന്നു. തലക്കടിയേറ്റതിനെ തുടര്‍ന്നു രക്തം വാര്‍ന്നാണ് യുവാവ് മരിച്ചത്. കത്രികയുമായി വീട്ടില്‍ നിന്നിറങ്ങിയ കൃപാകര കഞ്ചാവ് ലഹരിയാണ് അക്രമണം നടത്തിയതെന്നു പൊലീസ് പറഞ്ഞു. കൃപാകരയ്ക്കു തലയ്ക്കും ശരീരമാസകലവും 25ലേറെ മുറിവുകളുണ്ടായിരുന്നു.


No comments