ഉത്തർ പ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം : ബാൽറാംപൂരിൽ ദളിത് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി
ലഖ്‌നൗ (www.truenewsmalayalam.com 1.10.2020): യുപിയില്‍ നിന്നും മനുഷ്യമനസാക്ഷിയെ നടുക്കുന്ന മറ്റൊരു സംഭവം കൂടി. യുപിയിലെ ഹത്രാസിന് പിന്നാലെ ബല്‍റാംപൂരിലും ദളിത് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചു. കാലുകളും ഇടുപ്പും തകര്‍ത്തു. ബല്‍റാംപൂര്‍ സ്വദേശിയായ 22 വയസുകാരിയാണ് ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി നാക്ക് മുറിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുന്നതിനിടെയാണ് സമാനമായ മറ്റൊരു ക്രൂരത കൂടി നടന്നത്. ചൊവ്വാഴാഴ്ച കോളജില്‍ പുതിയ കോഴ്സിന് പ്രവേശനം തേടി തിരിച്ചെത്തിയപ്പോഴായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആറംഗസംഘം അതിക്രമം നടത്തിയത്.കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കാലുകളും ഇടുപ്പും തകര്‍ന്ന പെണ്‍കുട്ടിയെ പിന്നീട് ഓട്ടോ റിക്ഷയില്‍ വീട്ടിലേക്കയച്ചു. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷം കുത്തിവെച്ചതായി പരിശോധനയില്‍ വ്യക്തമാകുകയായിരുന്നു. ആസ്പത്രിയിലേക്കുള്ള യാത്രക്കിടെ സംഭവിച്ചതെല്ലാം കുടുംബാംഗങ്ങളെ അറിയിച്ച പെണ്‍കുട്ടി താന്‍ രക്ഷപ്പെടില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. കേസിലെ രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു.
Post a Comment