JHL

JHL

യുവാവിനെ കാറിൽ തട്ടികൊണ്ടു പോയി മർദ്ദിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ




കാസർകോട് : (www.truenewsmalayalam.com) 

വാഹന ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദ്ധിച്ച കേസിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ബംബ്രാണിയിലെ മുഹമ്മദ് മുസ്ഥഫ എന്ന മുക്താർ (28),  ഉളിയത്തടുക്ക ബിലാൽ നഗറിലെ ഹബീബ് (36), അബ്ദുൽ സമദാനി (28),  എന്നിവരെയാണ് കാസർകോട് എസ് ഐ ഷെയ്ഖ് അബ്ദുൽ റസാഖ്,സിവിൽ പോലീസ് ഓഫീസറായ കെ ഷിജു എന്നിവർ അറസ്റ്റു ചെയ്‌തു. ഫെബ്രുവരി 20 ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം വിദ്യനഗറിൽ നിൽക്കുകയായിരുന്ന വിദ്യാനഗറിലെ സുബൈറിനെയാണ് സംഘം തട്ടികൊണ്ട് പോയത്. കാർ നേരെ സിറ്റിസൺ നഗറിൽ കൊണ്ടുപോയി മർദ്ധിക്കുകയായിരുന്നു.  പിന്നീട് സംഘം നേരെ ഇവിടെ നിന്ന് കിദൂർ ഭാഗത്തേക്ക് കൊണ്ടുപോവുകയും അവിടെ വെച്ചു വീണ്ടും മർദ്ധിച്ചു അവശനാക്കിയ ശേഷം കുമ്പളയിൽ ഇറക്കി വിടുകയായിരുന്നു. സുബൈർ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷിച്ചു വരുന്നതിനിടയിലാണ് സംഘം പിടിയിലാവുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.


No comments