JHL

JHL

തോക്കും മാരകായുധങ്ങളുമായി അഞ്ചംഗ സംഘം പൊലീസ് പിടിയിൽ


കാസർകോട്:  (www.truenewsmalayalam.com)

ഒട്ടേറെ കേസുകളിൽ പ്രതികളായ അഞ്ചംഗ സംഘത്തെ തോക്കും മാരാകായുധങ്ങളുമായി  പൊലീസിന്റെ  പിടിയിലായി.  വെടിവയ്പ്പ്, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, മയക്കുമരുന്ന്  തുടങ്ങി  കേസുകളിൽ പ്രതികളായ  5 പേരെയാണ് കാസർകോട് ഡിവൈഎസ് പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അതിർത്തിയിലെ രഹസ്യത്താവളം വളഞ്ഞു പിടികൂടിയത്.സംഘത്തലവൻ കടമ്പാർ മോറത്തണയിലെ അസ്‌ക്കർ (21) സീതാംഗോളിയിലെ ഫൈസൽ  ( ടയർ ഫൈസൽ 32) ബേള സാബിത് മൻസിലിൽ കാലിയ ബദറു (ടി.എച്ച് ബദറുദ്ദീൻ 32),  ആരിക്കാടി പി കെ നഗറിലെ തള്ളത്തുവളപ്പിൽ അബൂബക്കർ ഷെഫീഖ് (28) കുമ്പഡാജെ മർപ്പനടുക്ക സ്വദേശി മുഹമ്മദ്‌ ശിഹാബ് (23) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

സംഘത്തിലെ പ്രധാനിയും  ഒട്ടേറെ  കവർച്ച കേസുകളിൽ പ്രതിയുമായ ഹമീദ് ഉപ്പള എന്ന ഗുജിരിയമ്മി ഓടിരക്ഷപ്പെട്ടു.വോർക്കാടി അതിർത്തിയിലെ കല്ലാജെ ഗ്രാമത്തിലെ വീട് വാടകയ്ക്ക് എടുത്താണ് സംഘം കഴിഞ്ഞിരുന്നത്. ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. മഞ്ചേശ്വരം സിഐ പി. അരുൺ ദാസും സംഘവും ഇന്നലെ രാവിലെ 9നു നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. 3 കിലോമീറ്റർ ദൂരത്തിൽ പൊലീസ് വാഹനങ്ങൾ നിർത്തി സ്വകാര്യ വാഹനത്തിൽ വേഷം മാറിയാണ് 9  പേരടങ്ങുന്ന പൊലീസ് സംഘം വീട് വളഞ്ഞത്. തോക്കും ആളുകളുമായി ഡിസ്കോ ഗാനത്തിന്റെ അകമ്പടിയിൽ സ്വയം അധോലോക നായകൻ ചമഞ്ഞു അഷ്‌ക്കർ ഇട്ട വാട്സ്ആപ് പോസ്റ്റ്‌ ഡിവൈഎസ്പി പി.പി സദാനന്ദന് ലഭിച്ചതോടെയാണ് സംഘത്തെ കുടുക്കാൻ പൊലീസ് രഹസ്യമായി പദ്ധതി തയാറാക്കിയത്.

സംഘത്തിൽ നിന്ന് ഇംഗ്ലണ്ടിൽ നിർമിച്ച അത്യാധുനിക പിസ്റ്റൾ, രണ്ട് തിരകൾ, പ്രത്യേകം നിർമിച്ച  ഇരുമ്പ് പൈപ്പ്,  എന്നിവ പിടിച്ചെടുത്തു. മഫ്ടിയിൽ എത്തിയ പൊലീസ് സംഘത്തെ വിരട്ടാൻ നോക്കിയ സംഘവുമായി ഉണ്ടായ മൽപിടിത്തതിൽ  എസ്ഐ മാരായ സി.കെ.ബാലകൃഷ്ണൻ, കെ.നാരായണൻ നായർ, സജീഷ് , രാജേഷ് മാണിയാട്ട് എന്നിവർക്കാണ് പരുക്കേറ്റത്.


No comments