JHL

JHL

ആത്മഹത്യയിൽ നിന്ന് യുവതിയെയും മക്കളെയും രക്ഷപ്പെടുത്തി മേല്പറമ്പ പോലീസ്


കാസർകോട്: കഴിഞ്ഞ ദിവസം മേല്പറമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിന്റെ സംയോചിതമായ ഇടപ്പെടലിലൂടെ നാല് പേരുടെ ജീവൻ രക്ഷിക്കാൻ ഇടയായ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

ആത്മഹത്യ മുനമ്പിൽ നിന്ന് അമ്മയെയും മൂന്ന് മക്കളെയും യഥാസമയം കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്ന സംഭവത്തിൽ  

മേൽപ്പറമ്പ പോലീസ് സ്‌റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ ടി ഉത്തംദാസ്, സീനിയർ സിവിൽ ഓഫീസർമാരായ രാജേന്ദ്രൻ, രാമചന്ദ്രൻ നായർ, സിവിൽ ഓഫിസർ ജയേഷ് പല്ലത്ത്, ടോണി ജോർജ് എന്നിവരെ കാസർഗോഡ് ജില്ല പോലീസ് മേധാവി ഡോ വൈഭവ് സക്സേന IPS ഗുഡ് സർവ്വീസ് എൻട്രി സർട്ടിഫിക്കറ്റ് നല്കി അനുമോദിച്ചു

തിങ്കളാഴ്ച ജില്ല പോലീസ് ഓഫിസിൽ വെച്ച് നടന്ന ചടങ്ങിൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സുധാകരൻ, സീനിയർ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് സതീന്ദ്രൻ എനിവർ പങ്കെടുത്തു

 ഞായറാഴ്ച രാവിലെ ഉദുമ ബാര മാങ്ങാട് സ്വദേശിയായ ഭർതൃവതിയായ യുവതി 

ഭർത്താവിന്റെ നിരന്തരമായ അവഗണനയും കട ബാധ്യതയും രോഗാവസ്ഥയും സഹിക്കാൻ കഴിയാതെ മൂന്ന് മക്കളെയും കൂട്ടി ആത്മഹത്യ ചെയ്യാനുറച്ച് ആരും കാണാതെ വീട്ടിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു

മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ബന്ധുക്കൾക്ക് ബന്ധപ്പെടാനും സാധിച്ചില്ല. 

അപകട സാധ്യത മുന്നിൽ കണ്ട സഹോദരി മേൽപ്പറമ്പ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി.

കാണാതായവരുടെ തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ പോലീസ് ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനിലേക്കും സന്ദേശം കൈമാറി അന്വേഷണം ആരംഭിച്ചു

അതോടൊപ്പം മേൽപ്പറമ്പ സ്റ്റേഷൻ ഹൗസ് ഓഫീസറായ ഇൻസ്പെക്ടർ ടി ഉത്തംദാസ് ഉടനെതന്നെ സീനിയർ സിവിൽ ഓഫീസർമാരായ രാജേന്ദ്രനേയും രാമചന്ദ്രനെയും മാങ്ങാട് ടൗൺ പരിസരത്തേക്ക് അയക്കുകയും

അവിടെയെത്തിയ പോലീസുദ്യോഗസ്ഥർ നിരവധി ആളുകളെ കണ്ട് ചോദിച്ചതിൽ ഒരു യുവതിയും മൂന്ന് കുട്ടികളും ഒരു ഓട്ടോറിക്ഷയിൽ കയറി പോയതായി പരിസരവാസികൾ അറിയിച്ചു

 പിന്നീട് ഏറെ അന്വേഷണത്തിനൊടുവിൽ ആ ഓട്ടോഡ്രൈവറെ തിരിച്ചറിഞ്ഞ പോലീസ് സംഘം 

ഓട്ടോറിക്ഷയുടെ ഡ്രൈവറെ വിളിച്ച് അവർ എവിടെയാണ് ഇറങ്ങിയത് എന്ന് അന്വേഷിച്ചപ്പോൾ കീഴൂർ ചെമ്പരിക്ക കടുക്കക്കല്ലിന് സമീപം എന്ന മറുപടി ലഭിച്ചു. 

പോലീസ് സംഘം വിവരം സി ഐ യെ അറിയിച്ചപ്പോൾ എത്രയും പെട്ടെന്ന് അങ്ങോട്ട് പോകാനും കീഴൂരിലുള്ള പോലീസ് ഔട്ട് പോസ്റ്റിൽ വിവരം അറിയിച്ച് ഫ്ളയിംഗ് സ്ക്വാഡ് ഡ്യൂട്ടിയിലുള്ള ജയേഷ്, ടോണി ജോർജ് എന്നിവരോട് പെട്ടെന്ന് തന്നെ ചെമ്പരിക്കയിലേക്ക് പോകാനും നിർദ്ദേശിച്ചു

സ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസ് സംഘം കണ്ടത് പാറയിടുക്കിൽ കടലിൽ ചാടാൻ തയ്യാറായി നിൽക്കുന്ന ഉമ്മയേയും മൂന്ന് മക്കളേയുമാണ്

വളരെ ക്ഷമാപൂർവ്വം അവരെ സ്വാന്ത്വനിപ്പിച്ച് കല്ലിന് മുകളിൽ നിന്ന് താഴെയിറക്കിയ 

പോലീസ് സംഘവും 

സ്ഥലത്തുണ്ടായിരുന്ന ചെമ്മനാട് പഞ്ചായത്തിലെ 

ഹരിത കർമ്മസേന അംഗങ്ങളായ സ്ത്രീകളും ചേർന്ന് കുടുംബത്തെ സമാശ്വസിപ്പിച്ചു

പിന്നീട് ഉമ്മയേയും മൂന്ന് മക്കളെയും മേൽപ്പറമ്പ് സ്റ്റേഷനിൽ എത്തിച്ച്

 സിഐയും വനിതാ പോലീസുകാരും ചേർന്ന് ആശ്വസിപ്പിച്ച് കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നടത്തി ബന്ധുക്കളെ വിളിച്ച് വരുത്തി അവരോടൊപ്പം വീട്ടിലേക്ക് തിരികെ അയച്ചു.

പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചപ്പോൾ തന്നെ ഒട്ടും സമയം കളയാതെ സംയോചിതമായി ഇടപ്പെടൽ നടത്തിയതിനാലാണ് നാല് പേരുടെ ജീവൻ രക്ഷപ്പെടുത്താൻ സാധിച്ചത്.

കുടുംബത്തിന് നിയമപരമായ എല്ലാ പരിരക്ഷയും ഒരുക്കി കൊടുത്ത് സന്നദ്ധ സംഘടന പ്രവർത്തകർ, പഞ്ചായത്ത് അധികൃതർ എന്നിവരുമായി ചേർന്ന് സ്ത്രീയുടെയും മക്കളുടെയും വിഷമാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.


ഈയൊരു സദ്കർമ്മത്തിൽ പങ്കാളികളായി പോലീസിന്റെ അന്വേഷണവുമായി സഹകരിച്ച നാട്ടുകാർ, ഓട്ടോ റിക്ഷ തൊഴിലാളികൾ, ബന്ധുക്കൾ, ഹരിത കർമ്മസേനാ പ്രവർത്തകർ എന്നിവർക്ക് കാസർഗോഡ് ജില്ല പോലീസിന്റെ നന്ദി അറിയിക്കുന്നു

No comments