JHL

JHL

മൽപ്പേയിൽ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.

 

ഉഡുപ്പി(www.truenewsmalayalam.com) : മൽപ്പേയിൽ വീട്ടിൽ അതിക്രമിച്ച് കയറി കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.

മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗാലെ(35)യെയാണ് ബെലഗാവിയിൽ വെച്ച് അറസ്റ്റു ചെയ്തത്. 

നെജാരുവിനടുത്ത് കെമ്മണ്ണു ഹംപൻകട്ടയിലെ പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്സാൻ, ഐനാസ്, അസീം എന്നിവരെ കൂട്ടക്കൊല ചെയ്ത കൊലയാളിയെയാണ് ഉഡുപ്പി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ബെലഗാവി രായഭാഗ താലൂക്കിലെ കുടച്ചിയിൽ വെച്ചാണ് പ്രവീൺ ചൗഗാലെയെ ഉഡുപ്പി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ബെൽഗാവി പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. കൊലയാളിയുമായി പൊലീസ് സംഘം ഉഡുപ്പിയിലേക്ക് തിരിച്ചു.

 അറസ്റ്റിലായ പ്രവീൺ ചൗഗാലെ നേരത്തെ സി.ഐ.എസ്.എഫിൽ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചിരുന്നതായി സൂചനയുണ്ട്. പിന്നീട് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ക്യാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു.

 കുടച്ചി വഴി മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാനാണ് പ്രതിയായ പ്രവീൺ അരുൺ ചൗഗാലെ ശ്രമിച്ചത്. ഇതിന്റെ ഭാഗമായാണ് ഇയാൾ ബെലഗാവിയിൽ എത്തിയത്. കുടച്ചിയിൽ വന്ന് മൊബൈൽ ഓൺ ചെയ്‌തപ്പോൾ ഉഡുപ്പി പൊലീസ് പ്രവീൺ ചൗഗാലയെ പിടികൂടുകയായിരുന്നു

ഞായറാഴ്ച രാവിലെ 8.30നും ഒമ്പതിനുമിടയിലായിരുന്നു കൂട്ടക്കൊലപാതകം. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്‌സാന്‍ (23), ഐനാസ് (20), അസീം (14) എന്നിവരെയാണ് വെട്ടും കുത്തുമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

 ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയപ്പോഴാണ് അസീമിനെ കൊലയാളി കുത്തിവീഴ്ത്തിയത്. 


No comments