JHL

JHL

മൽപ്പേയിൽ അജ്ഞാതൻ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി; ഒരാൾ ഗുരുതരാവസ്ഥയിൽ.


 മംഗളൂരു(www.truenewsma.ayalam.com)  :മൽപ്പേയിൽ അജ്ഞാതൻ വീട്ടിൽ അതിക്രമിച്ചു കയറി കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി,ഒരാൾ ഗുരുതരാവസ്ഥയിൽ.

അമ്മയും മൂന്ന് മക്കളുമടക്കം നാലു പേരെയാണ് വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്..

 ഉഡുപി മൽപെ കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം, വീട്ടമ്മയായ ഹസീന (46), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്.

ക്രൂരമായി ആക്രമിക്കപ്പെട്ട ഭർതൃമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഇന്ന് (ഞായറാഴ്ച) രാവിലെ 8.30നും 9 നും  ഇടയിലാണ് സംഭവം, വീട്ടിൽ അതിക്രമിച്ച് കയറിയ  അജ്ഞാതൻ വീട്ടമ്മയുമായി വാക്ക് തർക്കത്തിൽ ഏർപെടുകയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
 വെള്ള കുപ്പായവും വെള്ള മുഖംമൂടിയും ധരിച്ചെത്തിയ ആളാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

  ഓട്ടോറിക്ഷയിൽ എത്തിയ കൊലയാളി 15 മിനിറ്റിനുള്ളിൽ കൃത്യം നടത്തി സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായാണ് പൊലീസ് നൽകുന്ന സൂചന.

 കൊലയാളിയെന്ന് സംശയിക്കുന്നയാൾ എത്തിയ ഓട്ടോറിക്ഷയും ഇതിന്‍റെ ഡ്രൈവറെയും കണ്ടെത്തിയിട്ടുണ്ട്. ഇയാളിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

 ഹസീനയുടെ ഭർത്താവ് നൂർ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്, അഫ്‌നാൻ എയർ ഇന്ത്യ കംപനിയിലെ ജീവനക്കാരിയും,  ഐനാസ് ലോജിസ്റ്റിക്‌സ് സ്ഥാപനത്തിൽജീവനക്കാരിയാണ്.. അസിം ഉഡുപ്പി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. കെ അരുണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


No comments