ഒടുവിൽ രാഹുലും പ്രിയങ്കയും ഹാഥ്രസിലെ പെൺകുട്ടിയുടെ വീട്ടിലെത്തി
ലക്നൗ (True News 3 October 2020): ഹാഥ്റസില്‍ ക്രൂരമായ ബലാത്സംഗത്തിനൊടുവില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദര്‍ശിച്ചു. വീട്ടിലെത്തിയ ഇരുവരും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടു. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ അഞ്ചംഗ സംഘമാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചത്. വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ക്കാണ് ഹഥ്റാസിലെ പെണ്‍കുട്ടിയുടെ വീട് സാക്ഷിയായത്.
ഹാഥ്റസിലെത്തിയ പ്രിയങ്ക തന്‍റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചത് ഇങ്ങനെ
''ഇരയുടെ അമ്മയെയും മറ്റു കുടുംബാംഗങ്ങളെയും ഞാൻ ഹാഥ്റസിൽ കണ്ടു. ഇന്ന് മരിച്ച മകളുടെ അമ്മയുടെ കണ്ണുനീരിന്‍റെ വേദനയും മുന്നിൽ നിന്ന് അനുഭവപ്പെടുന്നു. നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് ചിന്തിക്കരുതെന്ന് ഞാൻ അമ്മയോട് പറഞ്ഞു, അവളുടെ വേദന എന്‍റേതു കൂടിയാണ്. നീതി ലഭിക്കുന്നതുവരെ ഞാൻ ഒരുമിച്ച് നിന്ന് പോരാടുമെന്ന് ഉറപ്പുനൽകി''.
Post a Comment