മംഗളൂരുവിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവ്.
പുത്തൂർ(www.truenewsmalayalam.com) : ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം തടവ് ശിക്ഷ വിധിച്ചു. ജൽസൂർ സ്വദേശി സതീഷ് എന്നയാൾക്കാണ് അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
കേസിൽ വാദം കേട്ട അഞ്ചാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി റുഡോൾഫ് പെരേര 16 സാക്ഷികളെ വിസ്തരിക്കുകയും ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവിൽ കഴിയേണ്ടിവരും.
2015 ഡിസംബർ 20 നാണ് കേസിനാസ്പദമായ സംഭവം, വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ ഐസ്ക്രീമും ടോഫിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് അകത്ത് വരാൻ പ്രേരിപ്പിക്കുകയും തുടർന്ന് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നെന്ന് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സുള്ള്യ പൊലീസ് കേസെടുത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
കേസിൽ വാദം കേട്ട അഞ്ചാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി റുഡോൾഫ് പെരേര 16 സാക്ഷികളെ വിസ്തരിക്കുകയും ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായി കണ്ടെത്തുകയും ചെയ്തു. തുടർന്ന് പ്രതിക്ക് പത്ത് വർഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവിൽ കഴിയേണ്ടിവരും.
പിഴത്തുകയിൽ 20,000 രൂപ പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകാൻ കോടതി ഉത്തരവിട്ടു.
പീഡനത്തിനിരയായ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാനും ദക്ഷിണ കന്നഡ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ടു.
Post a Comment