പണമ്പൂരിൽ കടലിൽ കുളിക്കുന്നതിനിടെ കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി
മംഗളൂറു : ഞായറാഴ്ച വൈകുന്നേരം മംഗളൂരു പനമ്പൂര്‍ ബീച്ചില്‍ കുളിക്കുന്നതിനിടെ കടലില്‍ കാണാതായ മൂന്ന് കോളേജ് വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മംഗളൂരുവിലെ രണ്ടാം പി.യു ആര്‍ട്സ് വിദ്യാര്‍ത്ഥി നാഗരാജ് (24), മംഗളൂരു സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി മിലന്‍ (20) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഒന്നാം വര്‍ഷ പി.യു വിദ്യാര്‍ത്ഥി ലികിതിനെ(18)യും കടലില്‍ കാണാതായിട്ടുണ്ട്. ലികിത് ആണ് ആദ്യം കടലില്‍ ഒലിച്ചുപോയത്. മിലന്‍ ലികിതിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതോടെ തിരമാലകളില്‍പ്പെടുകയായിരുന്നു. ഇരുവരെയും രക്ഷിക്കാന്‍ ശ്രമിച്ചതോടെ നാഗരാജും തിരമാലകളില്‍ അകപ്പെടുകയായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളായ പുനീതും മനോജും കടല്‍ക്കരയിലായിരുന്നതിനാല്‍ രക്ഷപ്പെട്ടു. പനമ്പൂര്‍ ബീച്ചില്‍ ശക്തമായ തിരമാലകളുള്ളതിനാല്‍ ബീച്ച് ടൂറിസം ഓര്‍ഗനൈസേഷന്‍ കടലില്‍ ഇറങ്ങുന്നതിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി.
Post a Comment