JHL

JHL

മിയാപ്പദവിലെ ആരിഫിന്റെ മരണം കൊലപാതകം; സഹോദരീഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റിൽ


ഉപ്പള(www.truenewsmalayalam.com) : ഉപ്പള മിയാപ്പദവ് സ്വദേശിയായ ആരിഫി(22)ന്റെ മരണം കൊലപാതകം, സഹോദരീഭര്‍ത്താവടക്കം മൂന്ന് പേര്‍ അറസ്റ്റിൽ. ആറ് പ്രതികളെ പൊലീസ് അന്വേഷിച്ച് വരികയാണ്.

 കുഞ്ചത്തൂർ സ്വദേശി റഷീദ് (29), മഞ്ചേശ്വരം കണ്വതീര്‍ത്ഥ സ്വദേശികളായ സിദ്ദീഖ്, ഷൗക്കത്ത് എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്.

 ഞായറാഴ്ചയാണ് സംഭവം, അന്ന് വൈകിട്ട് ലഹരിമരുന്ന് കേസിൽ ആരിഫിനെ കസ്റ്റഡിയിലെടുക്കുകയും രാത്രി എട്ടുമണിയോടെ റഷീദിന്റെയും മറ്റൊരു ബന്ധുവിന്റെയും കൂടെ വിട്ടയക്കുകയുമായിരുന്നു. സ്റ്റേഷനില്‍ നിന്ന് സ്‌കൂട്ടറില്‍ പോകുന്നതിനിടെ വഴിയില്‍ വെച്ച് ആരിഫ് സ്‌കൂട്ടറില്‍ നിന്ന് ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും അതിനിടെ രണ്ടുപേര്‍ ചേര്‍ന്ന് പിന്തുടര്‍ന്ന് പിടികൂടുകയും ബഹളം കേട്ട് ഓടിയെത്തിയ ഏഴംഗ സംഘം ചേര്‍ന്ന് ആരിഫിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം രാത്രി 12 മണിയോടെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നുവെന്നുമാണ് വിവരം.

 ആരിഫിന്റെ ഉമ്മ ആമിന അബോധാവസ്ഥയില്‍ കണ്ട ആരിഫിനോട് കാര്യം തിരക്കിയപ്പോൾ പൊലീസാണ് മര്‍ദ്ദിച്ചതെന്ന് പറഞ്ഞതായി ആമിന വ്യക്തമാക്കി.

 ആശുപത്രിയിൽ കൊണ്ടുപോകാന്‍ ഈ സംഘത്തോട് ആരിഫിന്റെ ഉമ്മ ആവശ്യപ്പെട്ടപ്പോള്‍ സംഘം ചില കാരണങ്ങള്‍ പറഞ്ഞ് അവിടെ നിന്ന് കടന്നുകളയുകയായിരുന്നുവെന്നും പറയുന്നു.

ആരിഫിന് ചില ബന്ധുക്കളുമായി മുന്‍ വൈരാഗ്യമുണ്ടായിരുന്നു, അതിനാലാണ് സ്‌കൂട്ടറില്‍ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് സംശയിക്കുന്നു.

 തിങ്കളാഴ്ച്ച ഉച്ചയോടെ വീട്ടില്‍ തളര്‍ന്ന് വീണ ആരിഫിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മരണം സംഭവിച്ചത്. ശരീരത്തിന്റെ പകുതിയോളം ഭാഗം അടിയേറ്റ് ചതഞ്ഞിരുന്നു.

 ഇതോടെ ആരിഫിന്റെ മരണം കൊലപാതകമെന്ന് പറഞ്ഞ് ബന്ധുക്കള്‍ മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മരണം ആള്‍ക്കൂട്ട കൊലപാതകമാണെന്ന് വ്യക്തമായത്.


No comments