JHL

JHL

രാഷ്‌ട്രപതിയുടെ സന്ദർശനം സംഘപരിവാർ മേള; സ്ഥലം എംഎൽഎക്കും എംപിക്കും ക്ഷണമില്ല.

കാസർകോട്‌(www.truenewsmalayalam.com) : പെരിയ കേന്ദ്രസർവകലാശാലയിൽ ചൊവ്വാഴ്‌ച രാഷ്‌ട്രപതി പങ്കെടുക്കുന്ന ബിരുദ ദാനചടങ്ങ്‌  സംഘപരിവാർ മേളയാക്കിയതായി ആക്ഷേപം. ചടങ്ങിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ, കേന്ദ്ര  സഹമന്ത്രി വി മുരളിധരൻ, കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ്‌ സർക്കാർ എന്നിവരാണ്‌ പങ്കെടുക്കുന്നത്‌.  സംസ്ഥാന മന്ത്രിമാരെയോ, എംപിയേയോ എംഎൽഎയോ ക്ഷണിച്ചിട്ടുപോലുമില്ല.  ഉദുമ മണ്ഡലത്തിലാണ്‌ സർവകലാശാലയുള്ളത്‌.
സ്ഥലത്തെ എംഎൽഎയെ  ക്ഷണിക്കുകയെന്ന സാമാന്യമര്യാദപോലും  അധികൃതർ കാണിച്ചില്ല. ഇതുസംബന്ധിച്ച്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ വൈസ്‌ ചാൻസലർക്ക്‌ പരാതി നൽകി.  

 സംസ്ഥാന സർക്കാർ നൽകിയ ഭൂമിയിലാണ്‌ സർവകലാശാല സ്ഥിതി ചെയ്യുന്നത്‌. എന്നാൽ കേരളത്തിലുള്ള ജനപ്രതിനിധികളെ രാഷ്‌ട്രീയ താൽപര്യം മാത്രം പരിഗണിച്ച്‌ ഒഴിവാക്കുന്നതായി വ്യാപക പരാതിയുണ്ട്‌. നേരത്തെ കെ കുഞ്ഞിരാമൻ സ്ഥലം എംഎൽഎയായിരുന്നപ്പോഴും ഇതേ അവഗണനയായിരുന്നു.  കഴിഞ്ഞവർഷം ഗവർണർ പങ്കെടുത്ത  ബിരുദ ദാനചടങ്ങിൽ ജില്ലയ്‌ക്ക്‌ പുറത്തുള്ള ആർഎസ്‌എസ്‌ നേതാക്കളെയടക്കം പങ്കെടുപ്പിച്ചെങ്കിലും  സ്ഥലത്തെ ജനപ്രതിനിധികളെ അടുപ്പിച്ചില്ല. 

തുടക്കം മുതൽ സംഘപരിവാരുകാറുടെ നിയന്ത്രണത്തിലാണ്‌ സർവകലാശാല. അഴിമതിയും പിൻവാതിൽ നിയമനവും എതിർക്കുന്നവരെ നിരന്തരമായി പീഡിപ്പിച്ചതിനും നിരവധി കേസുകൾ സർവകലാശാലയിലുണ്ട്‌.





No comments