JHL

JHL

സീതാംഗോളിയിൽ കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

സീതാംഗോളി(www.truenwsmalayalam.com) : കൃഷിയിടത്തില്‍ ഇറങ്ങി വ്യാപകമായി നാശം വരുത്തിയ രണ്ടു കാട്ടുപന്നികളെ വെടിവച്ചു കൊന്നു.

 ഫോറസ്റ്റ്‌ അധികൃതരും ജില്ലാ ഗണ്‍ ലൈസന്‍സ്‌ഡ്‌ അസോസിയേഷനും സംയുക്തമായി നടത്തിയ ദൗത്യത്തിലാണ്‌ പന്നികള്‍ ചത്തു വീണത്‌.

പുത്തിഗെ, ബാഡൂര്‍, സേരാജെയിലാണ്‌ സംഭവം. ഈ ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നത്‌ പതിവാണെന്നു പരാതി ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന്‌ കാസര്‍കോട്‌ റേഞ്ച്‌ ഫോറസ്റ്റ്‌ ഓഫീസര്‍ സോളമന്‍ തോംസ്‌ ജോര്‍ജ്ജ്‌, സെക്ഷന്‍ ഫോറസ്‌റ്റ്‌ ഓഫീസര്‍ രമേശ്‌, അസോസിയേഷന്‍ അംഗങ്ങളായ പ്രദീപ്‌ റാവു മേപ്പാട്ട്‌, കൃഷ്‌ണഭട്ട്‌, ഹരീഷ്‌, ഇസ്‌മയില്‍, ഗോവിന്ദ ഭട്ട്‌ തുടങ്ങിയവരാണ്‌ രണ്ടു പന്നികളെ വെടിവച്ചു കൊന്നത്‌.

 തുടര്‍ന്ന്‌ കുഴിയെടുത്ത്‌ മണ്ണെണ്ണയൊഴിച്ച്‌ തീയിട്ട ശേഷം മൂടിയതായി അധികൃതര്‍ പറഞ്ഞു.





No comments