JHL

JHL

ഇശൽ ഗ്രാമത്തിലെ ഫാത്തിമത്ത് ഷംലയ്ക്ക് "പതിനാലാം രാവ് ''റിയാലിറ്റി ഷോയിൽ ക്ഷണം.

മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ പഴയകാല ഫുട്ബാൾ താരം പരേതനായ  എം പി ഫക്രുദ്ദീന്റെ മകൾ എം പി നഫീസ -എൻ എം അബ്ദുൾറഹ്മാൻ എരിയാൽ ദമ്പതികളുടെ മകൾ ഫാത്തിമത്ത് ഷംല മീഡിയാവൺ ചാനലിന്റെ  ജനപ്രിയ റിയാലിറ്റി ഷോയായ  പതിനാലാം രാവ്  ആറാം എഡിഷനിലേക്ക് ഇടംനേടി.
ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പെൺകുട്ടിയാണ് ഫാത്തിമത്ത് ഷംല. എഴുനൂറിലധികം എൻട്രികളിൽ നിന്നാണ് ഷംല ഈ നേട്ടം കൈവരിച്ചത്. ഷംല ഇപ്പോൾ മംഗലാപുരം പി എ കോളേജിൽ ബിസിഎ രണ്ടാംവർഷ  വിദ്യാർഥിനിയാണ്. എസ്എസ്എൽസി, പ്ലസ് ടു പഠനം ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പൂർത്തീകരിച്ചത്.

ഷംല നേരത്തെ സ്കൂൾ പഠനകാലത്ത് തന്നെ മാപ്പിളപ്പാട്ടുകളിൽ താൽപര്യം കാണിച്ചിരുന്ന കുട്ടിയാണ്. ജില്ലാ- സംസ്ഥാന തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും,  ഒപ്പനയിലും എ ഗ്രേഡ് നേടിയിരുന്നു. 

ഇശൽ ഗ്രാമത്തിലെ മാപ്പിള കലാ പൈതൃകം യുവതലമുറയും  ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു  വെന്നതിൻറെ നേർക്കാഴ്ചയാണ് ഷംലയ്ക്ക്  കിട്ടിയ ഈ അംഗീകാരമെന്ന് നാട്ടുകാർ പറയുന്നു,ഒപ്പം  ആഹ്ലാദവും പങ്കുവെക്കുന്നു.

 പരിപാടി പുതുവർഷത്തിൽ  സംപ്രേക്ഷണം ചെയ്തു തുടങ്ങും.





No comments