ഇശൽ ഗ്രാമത്തിലെ ഫാത്തിമത്ത് ഷംലയ്ക്ക് "പതിനാലാം രാവ് ''റിയാലിറ്റി ഷോയിൽ ക്ഷണം.
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാലിലെ പഴയകാല ഫുട്ബാൾ താരം പരേതനായ എം പി ഫക്രുദ്ദീന്റെ മകൾ എം പി നഫീസ -എൻ എം അബ്ദുൾറഹ്മാൻ എരിയാൽ ദമ്പതികളുടെ മകൾ ഫാത്തിമത്ത് ഷംല മീഡിയാവൺ ചാനലിന്റെ ജനപ്രിയ റിയാലിറ്റി ഷോയായ പതിനാലാം രാവ് ആറാം എഡിഷനിലേക്ക് ഇടംനേടി. ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക പെൺകുട്ടിയാണ് ഫാത്തിമത്ത് ഷംല. എഴുനൂറിലധികം എൻട്രികളിൽ നിന്നാണ് ഷംല ഈ നേട്ടം കൈവരിച്ചത്. ഷംല ഇപ്പോൾ മംഗലാപുരം പി എ കോളേജിൽ ബിസിഎ രണ്ടാംവർഷ വിദ്യാർഥിനിയാണ്. എസ്എസ്എൽസി, പ്ലസ് ടു പഠനം ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പൂർത്തീകരിച്ചത്.
ഷംല നേരത്തെ സ്കൂൾ പഠനകാലത്ത് തന്നെ മാപ്പിളപ്പാട്ടുകളിൽ താൽപര്യം കാണിച്ചിരുന്ന കുട്ടിയാണ്. ജില്ലാ- സംസ്ഥാന തലങ്ങളിൽ നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിലും, ഒപ്പനയിലും എ ഗ്രേഡ് നേടിയിരുന്നു.
ഇശൽ ഗ്രാമത്തിലെ മാപ്പിള കലാ പൈതൃകം യുവതലമുറയും ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു വെന്നതിൻറെ നേർക്കാഴ്ചയാണ് ഷംലയ്ക്ക് കിട്ടിയ ഈ അംഗീകാരമെന്ന് നാട്ടുകാർ പറയുന്നു,ഒപ്പം ആഹ്ലാദവും പങ്കുവെക്കുന്നു.
പരിപാടി പുതുവർഷത്തിൽ സംപ്രേക്ഷണം ചെയ്തു തുടങ്ങും.
Post a Comment