മംഗളൂരുവിൽ യുവതിയെയും മകളെയും കൊലപ്പെടുത്തിയ കേസിൽ യുവാവ് പിടിയിൽ.
ഹരിയടുക്ക അത്രാടിയിൽ താമസിക്കുന്ന ആന്ധ്ര സ്വദേശിനി ചെലുവി(30), മകള്‍ പ്രിയ (10)എന്നിവരെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലാണ് യുവതിയുടെ അകന്ന ബന്ധുവായ ഗണേശ് (29) എന്നയാളെ പിടികൂടിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം, ഭര്‍ത്താവുമായുള്ള ബന്ധം വേര്‍പെടുത്തി കഴിയുന്ന യുവതിയുടെ വീട്ടില്‍ സന്ദര്‍ശകനായിരുന്നു ഗണേശ്. വിവാഹ വാഗ്ദാനം ചെയ്തായിരുന്നു ഇത്. അയാള്‍ക്ക് ഭാര്യയും രണ്ട് മക്കളും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് യുവതി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു.
സംഭവദിവസം രാത്രി ക്ഷുഭിതനായ ഗണേശ് മകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ചെലുവിയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊന്നു തുടർന്ന് താന്‍ വീട്ടില്‍ വന്നത് പുറത്തു പറയുമെന്ന് ഭയന്ന് കുട്ടിയേയും കൊല്ലുകയായിരുന്നെന്ന് പ്രതി പൊലീസിന് മൊഴിനല്‍കി.
ചെലുവിയുടെ അരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും മൊബൈല്‍ ഫോണുമായി സംഭവശേഷം ഇയാൾ മുങ്ങുകയായിരുന്നു.
ജില്ലാ പൊലീസ് സൂപ്രണ്ട് വിഷ്ണുവര്‍ധന്‍ നിയോഗിച്ച പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബ്രഹ്മാവര്‍ സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ അനന്ത പത്മനാഭ, ഹരിയടുക്ക എസ് ഐ അനില്‍ ബി മഡര, കൊട എസ് ഐ ബി ഇ മധു, പ്രൊബേഷെനറി എസ് ഐമാരായ മഞ്ചുനാഥ്, രവി ബി കറഗി, ഡ്രൈവര്‍മാരായ രാഘവേന്ദ്ര, നിഥിന്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment