JHL

JHL

കുമ്പള സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്: ബിജെപിക്കെതിരെ "ഇന്ത്യാ മുന്നണി" മത്സരിക്കും, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


കുമ്പള(www.truenewsmalayalam.com) : കഴിഞ്ഞ പ്രാവശ്യം അട്ടിമറിയിലൂടെ ബിജെപി ഭരണം പിടിച്ചെടുത്ത കുമ്പള സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ ഈ പ്രാവശ്യം ഭരണം തിരിച്ചു പിടിക്കാൻ ഇന്ത്യാ മുന്നണി സഖ്യം കുമ്പള "സേവ സഹകാരി കൂട്ടായ്മ" എന്ന പേരിൽ മത്സരരംഗത്തിറങ്ങി. 

പതിനൊന്ന് സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു. 

ഈ മാസം 14നാണ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്. കോൺഗ്രസ്,മുസ്ലിംലീഗ്, സിപിഐഎം, സിപിഐ, ദൾ തുടങ്ങിയ കക്ഷികളുടെ 11 അംഗ നോമിനികളാണ് ഇന്ത്യാ മുന്നണിയിലേതായി മത്സരരംഗത്തുള്ളത്.

 1952 ലാണ് കുമ്പളയിലെ ബാബുറായ ഭട്ടിന്റെ നേതൃത്വത്തിൽ സഹകരണ ബാങ്ക് നിലവിൽ വന്നത്. ശ്രീ മമ്മൂഞ്ഞിയായിരുന്നു ആദ്യകാല പ്രസിഡന്റ്.

 പിന്നീട് 1959 മുതൽ 2013 വരെ നീണ്ട 54 വർഷം വിശ്വനാഥ ആൾ വയായിരുന്നു പ്രസിഡന്റ്. പിന്നീടങ്ങോട്ട് ബാങ്കിൽ രാഷ്ട്രീയ ചേരിതിരിവോടെയായിരുന്നു മത്സരം.

 കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഒരു വിഭാഗം ബിജെപിയുമായി ചേർന്ന് മത്സരിച്ചത് ബിജെപിക്ക് ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടായി. ഇത് യുഡിഎഫിൽ വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു.

 കുമ്പള സേവ സഹകാരി കൂട്ടായ്മയിൽ ഇന്ത്യാ മുന്നണിയിലെ വിവിധ രാഷ്ട്രീയപ്പാർട്ടികളെ പ്രതിനിധികരിച്ച് ഗണേഷ് ഭണ്ഡാരി എം, രവിചന്ദ്ര കെ, ഗോപാലകൃഷ്ണ ഷെട്ടി, കെ കൃഷ്ണ, പ്രസാദ് കുമാർ, രവിചന്ദ്ര കെ, അംബിക, ധനലക്ഷ്മി, കെ പത്മനാഭ, അനിൽകുമാർ എസ്, ശ്വേത, ദാമോദര ഷട്ടി എന്നിവരാണ് മത്സരരംഗത്ത് ഉള്ളത്. ഇവർ ജനറൽ,വനിത, എസ് സി എസ് ടി വിഭാഗങ്ങളിലായിട്ടാണ് മത്സരിക്കുന്നത്.


No comments