JHL

JHL

സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ആവർത്തിക്കുമ്പോഴും എംഎസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം നേടിയ കുട്ടികൾ മൂവ്വാ യിരത്തിലേറെ


മൊഗ്രാൽ(www.truenewsmalayalam.com) : കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാൽ കണ്ടത്തിൽ പള്ളിക്കുളത്തിൽ കഴിഞ്ഞ വർഷം പുനരാരംഭിച്ച മൊഗ്രാൽ ദേശീയവേദി പ്രവർത്തകൻ എം എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തൽ പരിശീലനത്തിന് വയസ്സ് 32. 

കഴിഞ്ഞവർഷം മാത്രമായി 200 ഓളം കുട്ടികളാണ് നീന്തൽ പരിശീലനം നേടിയത്. 

ഈ വർഷവും അത്രത്തോളം കുട്ടികളെത്തന്നെ മുഹമ്മദ് കുഞ്ഞി പ്രതീക്ഷിക്കുന്നു.

 ഈ വർഷത്തെ പരിശീലനം ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മികച്ച കലാകാരൻ കൂടിയായ എംഎസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തൽ പരിശീലനം മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോൾ 3,500ഓളം കുട്ടികൾ പരിശീലനം നേടിയതായി എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു.

 വ്യായാമം, കായിക മികവ് എന്നതിന് പുറമെ നീന്തൽ ജീവൻ രക്ഷാമാർഗ്ഗം കൂടിയാണെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി പറയുന്നു.

 സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഈ വാക്കുകൾക്ക് ഏറെ പ്രാധാന്യവുമുണ്ട്.

 സൗജന്യ നീന്തൽ പരിശീലനത്തെപ്പറ്റി ചോദിച്ചാൽ ഈ ശിഷ്യഗണങ്ങളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് മുഹമ്മദ് കുഞ്ഞി പറയും.

 അതുകൊണ്ടുതന്നെ മുഹമ്മദ് കുഞ്ഞിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ ആദരവും, അനുമോദനങ്ങളും ഇതിനകം കിട്ടിയത്. 

ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്കൂളുകളിൽ നിന്ന് പോലും കുട്ടികളെയും കൊണ്ട് നീന്തൽ പരിശീലനം നേടാൻ അധ്യാപകരും, രക്ഷിതാക്കളും സമീപിക്കുന്നുണ്ടെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. 

ആരെയും നിരാശപ്പെടുത്താറില്ല, വരുന്നവരെയൊക്കെ നീന്തൽ പരിശീലനം നൽകാൻ മുഹമ്മദ് കുഞ്ഞി ശ്രമിക്കുന്നുമുണ്ട്. 

പരിശീലനം നേടുന്ന കുട്ടികൾക്ക് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും,ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ സർട്ടിഫിക്കറ്റുകളും നൽകിവരുന്നുണ്ട്.

 മുങ്ങിമരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ നാട്ടിലെ മുഴുവൻ കുട്ടികളെയും നീന്തൽ പരിശീലിപ്പിക്കുക എന്ന ദൗത്യവുമായാണ് 1991 മുതൽ എംഎസ് മുഹമ്മദ് കുഞ്ഞി മൊ ഗ്രാൽ കണ്ടത്തിൽ പള്ളി കുളത്തിൽ സൗജന്യ നീന്തൽ പരിശീലനം ആരംഭിച്ചത്. 

പ്രസ്തുത വർഷം തന്നെയാണ് മൊഗ്രാലിൽ "കേരള ദേശീയവേദി'' പിറവി കൊണ്ടതും.

അന്നുമുതൽ ഇന്നുവരെ എംഎസ് മുഹമ്മദ് കുഞ്ഞിക്ക് എല്ലാവിധ സഹായവും, പ്രോത്സാഹനവുമായി മൊഗ്രാൽ ദേശീയവേദി ഒപ്പം തന്നെയുണ്ട്.

 ഈ പ്രാവശ്യം പരിശീലനം നേടാൻ ആഗ്രഹിക്കുന്ന എട്ടിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾ രക്ഷിതാക്കൾ മുഖേന ബന്ധപ്പെടണമെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി അറിയിച്ചു. ഫോൺ:9995446887


No comments