JHL

JHL

ചെമ്പരിക്കയിൽ നായയുടെ പരാക്രമം: കടിയേറ്റ് വീട്ടമ്മയേയടക്കം മാരകമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു



കാസര്‍കോട്(True News 23 September 2020): ചെമനാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ   തെരുവ് നായയുടെ പരാക്രമം തുടരുന്നു. മൂന്ന് വയസുള്ള കുട്ടിയടക്കം മൂന്നുപേര്‍ക്ക് കൂടി  ചൊവാഴ്ച കടിയേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 


ചൊവ്വാഴ്ച  രാവിലെ  ചെമ്പരിക്കയിലെ നഫീസ(65), ശശി(45), യൂസഫ്(മൂന്ന്) എന്നിവര്‍ക്കാണ് കടിയേറ്റത്.  അയൽവാസിയുടെ സംസാരിച്ച് തിരിച്ച് പോകുന്നതിനിടെയാണ് ചെമ്പരിക്കയിലെ  നഫീസക്ക് കടിയേറ്റത്. നഫീസയെ ഉടൻ അയൽവാസികൾ കാറിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മുഖത്തടക്കം കടിയേറ്റു മാരകമായ പരിക്കുകളോടെയാണ് നഫീസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് യൂസഫിനെ നായ കടിച്ചത്. മുഖത്തും കണ്ണിനും കൈക്കും പരിക്കുണ്ട്. ജോലിക്ക് പോകുന്നതിനിടെയാണ് ശശിക്ക് നായയുടെ കടിയേറ്റത്. ഇവരെ ഉടന്‍ തന്നെ ജനറല്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഇന്നലെ കളനാട്ടുണ്ടായ തെരുവ് നായയുടെ പരാക്രമത്തില്‍ നാലുപേര്‍ക്ക് കടിയേറ്റിരുന്നു. പ്രദേശത്ത് നായ ശല്യം ഏറി വരുന്നതിനാൽനാട്ടുകാർ ഭീതിയിലാണ്.

അതിനിടെ ചെമ്പരിക്ക കടപ്പുറത്ത്  പരാക്രമം നടത്തിയതെന്ന് കരുതുന്ന നായയെ പിടികൂടി നാട്ടുകാർ അടിച്ചു കൊന്നു.


 


No comments