ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; ഒന്നാം പ്രതി ടി.കെ. പൂക്കോയ തങ്ങളെൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ.
കാഞ്ഞങ്ങാട്(www.truenewsmalayalam.com) : ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുകേസിൽ 10 മാസെത്ത ഒളിവിനുശേഷം ബുധനാഴ്ച കോടതിയിൽ കീഴടങ്ങിയ ഒന്നാം പ്രതി ടി.കെ. പൂക്കോയ തങ്ങളെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. 17നു രാവിലെ 11ന് വീണ്ടും കോടതിയിൽ ഹാജരാക്കണം. റിമാൻഡിലായിരുന്ന തങ്ങൾ ജാമ്യത്തിനു അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് തെളിവെടുപ്പിനായി ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയിൽ അപേക്ഷ നൽകിയത്.ജ്വല്ലറി ചെയർമാനും മുൻ എം.എൽ.എയുമായ എം.സി. ഖമറുദ്ദീൻ അറസ്റ്റിലായതിനെത്തുടർന്ന് കഴിഞ്ഞ നവംബർ ഏഴുമുതൽ ഇയാൾ ഒളിവിലായിരുന്നു.
മകെൻറ സുഹൃത്തുവഴി ഏർപ്പാടാക്കിയ നേപ്പാളിലെ ഒളിയിടത്തിലായിരുന്നു തങ്ങൾ. ക്രൈംബ്രാഞ്ച് എസ്.പി മൊയ്തീന്‍കുട്ടിയുടെ നേതൃത്വത്തില്‍ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്യും. ദുൈബയിലുള്ള പൂക്കോയ തങ്ങളുടെ മകന് ഹിഷാമിനെ നാട്ടിലെത്തിക്കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ശക്തമാക്കി. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത 100 കേസുകളിലാണ് പൂക്കോയ തങ്ങളെ റിമാൻഡ് ചെയ്തത്. സ്ഥാപനത്തിെൻറ മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങള്‍ക്കും, ജ്വല്ലറിയുടെ ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ എം.സി. ഖമറുദ്ദീനുമെതിരെ 176 കേസുകളാണ് നിലവിലുള്ളത്.
Post a Comment