JHL

JHL

ബദിയടുക്ക സ്വദേശിക്ക് നാസയിൽ നിന്ന് ഗവേഷണം നടത്താൻ ക്ഷണം.

കാസർഗോഡ്: ബദിയടുക്ക സ്വദേശിയും യുവ ശാസ്ത്രജ്ഞനുമായ ഖലീലിന് നാസയിൽ നിന്ന് ക്ഷണം. നാസയുടെ ഓഹിയോയിലുള്ള ഗ്ലെന്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷണം നടത്താനാണ് ഖലീലിന് ക്ഷണം ലഭിച്ചത്.

ഇന്ത്യയില്‍ നിന്നുള്ള അഞ്ചു ശാസ്ത്രജ്ഞരില്‍ ഒരാളായാണ് ഇബ്രാഹിം ഖലീല്‍ ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയും കൂടിയാണ് ഖലീൽ.

കുമ്പള നായ്കാപ്പ് സ്‌കൂളിലെയും കേന്ദ്രീയവിദ്യാലയത്തിലെയും പഠനത്തിന് ശേഷം മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഏരോനോട്ടിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. തുടര്‍ന്ന് ജര്‍മനിയിലെ പ്രശസ്തമായ റഹ്‌റ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂറ്റേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. ഇറ്റലിയിലെ സാങ്കേതിക സര്‍വ കലാശാലയായ പോളിടെക്‌നിക് യൂണിവേഴ്‌സിറ്റി ഓഫ് ട്യൂറിന്‍ ഗവേഷണത്തിനായി തിരഞ്ഞെടുത്തിരുന്നു. രണ്ടു വര്‍ഷത്തേക്ക് ഒന്നെക്കാല്‍ കോടി രൂപ സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നു. ജര്‍മനിയിലെയും ഇറ്റലിയിലെയും വിവിധ സര്‍വകലാശാലകളില്‍ നിന്ന് അന്തര്‍ദേശിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഇബ്രാഹിം ഖലീല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി നാസയിലേക്ക് പ്രവേശനം കാത്തു നില്‍ക്കുകയായിരുന്നു. ഖലീലിന്റെ ഗവേഷണം അംഗീകരിച്ച ശേഷം നാസ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു. 

ബദിയടുക്കയിലെ അബ്ദുല്‍ മജീദ് പൈക്കയുടെയും സുബൈദയുടെയും മകനാണ് ഇബ്രാഹിം ഖലീല്‍.





No comments