നബിദിന റാലികൾ സംഘടിപ്പിക്കുന്നതിന് അനുമതി വാങ്ങണം; കൊറോണ കോര്‍ കമ്മിറ്റി
ചൊവ്വാഴ്ച നബിദിനത്തോടനുബന്ധിച്ച് റാലികള്‍ സംഘടിപ്പിക്കുന്നതിന് പഞ്ചായത്ത്/നഗരസഭ അനുമതി ആവശ്യമില്ല. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേരില്‍ കൂടാതെ റാലി നടത്തുന്നതാണെന്നുള്ള രേഖാമൂലമുള്ള ഉറപ്പ് സഹിതം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം.
ആരാധനാലയങ്ങളില്‍ കോവിഡ്-19 മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പരമാവധി 40 പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. ഒരാള്‍ക്ക് കുറഞ്ഞത് 25 ചതുരശ്ര അടി സ്ഥലം ലഭ്യമായിരിക്കണമെന്നാണ് നിബന്ധന.ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അധ്യക്ഷത വഹിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പൂര്‍ണമായി സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടില്ല.
രോഗവ്യാപനം നിയന്ത്രിക്കാന്‍ ഉത്സവങ്ങളിലും പൊതു പരിപാടികളിലും ആള്‍ക്കൂട്ടം ഒഴിവാക്കേണ്ടത് അനിവാര്യമാണ്.
അതിനാല്‍ നാല്‍പതില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ അനുവദനീയമല്ലെന്ന് കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ കളിയാട്ടത്തിന് അപേക്ഷ നല്‍കിയ ക്ഷേത്ര കമ്മിറ്റികള്‍ക്ക് നല്‍കിയ അനുമതിയില്‍ വ്യക്തത വരുത്തിയാണ് യോഗ തീരുമാനം.
Post a Comment