ബന്തിയോട് അടുക്കൽ യുവാവ് കിണറിന്റെ കയറിൽ തൂങ്ങി ആത്മഹത്യ ചയ്തു
ഉപ്പള(True News 13 February 2020): പ്രണയിനി വിവാ ഹം നിരസിച്ചതില്‍ മനം നൊന്താണെന്നു പറയുന്നു യുവാവ് കിണറിന്റെ കപ്പിയില്‍ തൂങ്ങി മരിച്ചു. ബന്തിയോട്, അടുക്ക, പഞ്ചബൈതലയിലെ ഗള്‍ഫുകാരന്‍ പ്രകാശന്റെ മകനും ഹൊസങ്കടിയിലെ വെല്‍ഡിംഗ് തൊഴിലാളിയുമായ ദര്‍ശന്‍ (23) ആണ് മരിച്ചത്.
സംഭവത്തെ കുറിച്ച് പൊലീസും ബന്ധുക്കളും പറയുന്നത് ഇങ്ങിനെ-“ ദര്‍ശനും ഒരു പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കല്യാണം മറ്റൊരാളുമായി തീരുമാനിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ദര്‍ശനും ബന്ധുക്കളും ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. തന്റെ കല്യാണം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുകയാണെന്നും മറ്റൊരു കല്യാണത്തിനു തനിക്ക് താല്‍പര്യം ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങിയ ദര്‍ശന്‍ ആദ്യം ബൈക്കില്‍ വീട്ടിലേയ്‌ക്കു തിരിച്ചു. തൊട്ടുപിന്നാലെ ബന്ധുക്കളും എത്തി. ഈ സമയത്താണ് ദര്‍ശനെ വീട്ടുകിണറിന്റെ കപ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കയര്‍ അഴിച്ച് ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല”. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗീതയാണ് ദര്‍ശന്റെ മാതാവ്. ശ്രുതി, പ്രജ്വല്‍ സഹോദരങ്ങള്‍.
സംഭവത്തെ കുറിച്ച് പൊലീസും ബന്ധുക്കളും പറയുന്നത് ഇങ്ങിനെ-“ ദര്‍ശനും ഒരു പെണ്‍കുട്ടിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കല്യാണം മറ്റൊരാളുമായി തീരുമാനിക്കുകയായിരുന്നു. ഈ വിവരമറിഞ്ഞ് ദര്‍ശനും ബന്ധുക്കളും ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തി. തന്റെ കല്യാണം മറ്റൊരാളുമായി നിശ്ചയിച്ചിരിക്കുകയാണെന്നും മറ്റൊരു കല്യാണത്തിനു തനിക്ക് താല്‍പര്യം ഇല്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് അവിടെ നിന്നും ഇറങ്ങിയ ദര്‍ശന്‍ ആദ്യം ബൈക്കില്‍ വീട്ടിലേയ്‌ക്കു തിരിച്ചു. തൊട്ടുപിന്നാലെ ബന്ധുക്കളും എത്തി. ഈ സമയത്താണ് ദര്‍ശനെ വീട്ടുകിണറിന്റെ കപ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കയര്‍ അഴിച്ച് ബന്തിയോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല”. സംഭവത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗീതയാണ് ദര്‍ശന്റെ മാതാവ്. ശ്രുതി, പ്രജ്വല്‍ സഹോദരങ്ങള്‍.
Post a Comment