JHL

JHL

അഡ്വ. ശ്രീകാന്ത് വീണ്ടും ജില്ലാ പ്രസിഡന്റ്; കാസറഗോഡ് ബി ജെ പി യിൽ പൊട്ടിത്തെറി;രവീഷ തന്ത്രി കുണ്ടാർ സ്ഥാനങ്ങൾ രാജിവെച്ചു



കാസര്‍കോട് (True News, Feb 24,2020) :  അഡ്വ. ശ്രീകാന്ത് വീണ്ടും ജില്ലാ പ്രസിഡന്റ്;     കാസര്‍കോട് ബി.ജെ.പി.യില്‍ പൊട്ടിത്തെറി. പ്രതിഷേധിച്ചു ജില്ലയിലെ പ്രമുഖ നേതാവും സംസ്ഥാന സമിതി അംഗവുമായ രവീഷ തന്ത്രി കുണ്ടാർ രാജിവെച്ചു. ശ്രീകാന്തിന്റെ നിയമനത്തില്‍ പ്രതിഷേധിച്ച്  രവീശതന്ത്രി കുണ്ടാര്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. രാജിക്കത്ത് തിങ്കളാഴ്ച സംസ്ഥാനനേതൃത്വത്തിന് കൈമാറുമെന്ന് തന്ത്രി അറിയിച്ചു.അതേസമയം ബി.ജെ.പി.അംഗത്വം രാജി വയ്ക്കുന്നില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ശ്രീകാന്തിനെ വീണ്ടും അധ്യക്ഷനാക്കിയതില്‍ വ്യക്തിപരമായ വിദ്വേഷമൊന്നുമില്ലെന്ന് രവീശതന്ത്രി പറഞ്ഞു. കാസര്‍കോടും മഞ്ചേശ്വരത്തും മറ്റും നിലനില്‍ക്കുന്ന മറ്റും നിലനില്‍ക്കുന്ന പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാതെ ജില്ലാ അധ്യക്ഷസ്ഥാനത്ത് നിയമനം നടത്തിയതിലാണ് പ്രതിഷേധം. അടുത്ത ദിവസം തന്നെ പാര്‍ട്ടിയുടെ മഞ്ചേശ്വരം നിയോജക മണ്ഡലം കണ്‍വീനര്‍ സ്ഥാനം ഒഴിയുമെന്നും രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. 

ജില്ലാ അധ്യക്ഷസ്ഥാനത്തേക്കുള്ള പേരുകളില്‍ ശ്രീകാന്തിനൊപ്പം ഉയര്‍ന്നുവന്ന പേരായിരുന്നു രവീശതന്ത്രിയുടേതും. എന്നാല്‍ അവസാന നിമിഷം ശ്രീകാന്തിനെ തെരെഞ്ഞെടുക്കയായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കാസറഗോഡ് നിയമസഭാ മണ്ഡലത്തിലും മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പിലും ബിജെപിക്ക് വേണ്ടി കളത്തിലിറങ്ങിയ രവീഷ് തന്ത്രി കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കാസറഗോഡ് മണ്ഡലത്തിലും ബി ജെ പിക്ക് വേണ്ടി മത്സരിച്ചിരുന്നു

No comments