JHL

JHL

കേരളത്തിൽ ഫെബുവരി പതിനാലിന് ചൂട് കുത്തനെ ഉയരും;മുന്കരുതലെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും നിർദേശം; വെയിലത്തു ജോലിചെയ്യുന്നവരുടെ തൊഴിൽ സമയം പുനഃക്രമീകരിച്ചു


തിരുവനന്തപുരം സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകൽ ചൂട് കുത്തനെ ഉയരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സാധാരണ നിലയെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപ നില ഉയരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.
ഇഫെബ്രുവരി പതിനാലിന് വെള്ളിയാഴ്ച തിരുവനന്തപുരം കോട്ടയം ആലപ്പുഴ ജില്ലകളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് പ്രവചനമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വെയിലത്തു ജോലി ചെയ്യുന്നവരുടെ തൊഴിൽ സമയം സംബന്ധിച്ചു സർക്കാർ പുതിയ നിർദേശം പുറപ്പെടുവിച്ചു.

പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ഉച്ചയ്ക്കു 12 മുതൽ 3 വരെ വിശ്രമം നൽകണം. ഇവരുടെ ജോലി സമയം രാവിലെ 7 നും വൈകിട്ട് 7 നും ഇടയ്ക്ക് 8 മണിക്കൂറായി നിജപ്പെടുത്തി. 

സൂര്യാഘാതത്തിനുള്ള സാഹചര്യമുള്ളതിനാൽ മുൻകരുതലെന്ന നിലയിലാണു സമയ പുനഃക്രമീകരണം. ഷിഫ്റ്റ് പ്രകാരം ജോലി.ജോലി ചെയ്യുന്നവരിൽ രാവിലത്തെ ജോലി ഉച്ചയ്ക്കു 12 ന് അവസാനിപ്പിക്കാനും ഉച്ചയ്ക്കു ശേഷമുള്ളത് 3 ന് ആരംഭിക്കാനും നിർദേശിച്ചു. സമുദ്രനിരപ്പിൽ നിന്നു 3,000 അടിയിൽ കൂടുതൽ ഉയരെ സൂര്യാഘാത സാധ്യതയില്ലാത്ത സാധ്യതയില്ലാത്ത മേഖലകളെ ഇതിൽ നിന്ന് ഒഴിവാക്കി. പ്രാദേശികമായി അടിയന്തര സാഹചര്യം കണക്കിലെടുത്തു മാറ്റം ആവശ്യമാണെങ്കിൽ അതതു റീജനൽ ജോയിന്റ് ലേബർ കമ്മിഷണർമാർ ലേബർ കമ്മിഷണർക്കു റിപ്പോർട്ടു നൽകണം.. 


No comments