JHL

JHL

ബദിയഡുക്ക സൂപ്പർമാർക്കറ്റ് കവർച്ച; പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ബദിയടുക്ക(www.truenewsmalayalam.com) : ബദിയഡുക്ക ബദരിയ സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ കവർന്ന കേസിലെ പ്രതിയെ കോടതി രണ്ടുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

അറന്തോട് സ്വദേശിയും  മോഷണം നടന്ന സൂപ്പർമാർക്കറ്റി മുൻ ജീവനക്കാരനുമായ നിസാറിനെയാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി ബദിയടുക്ക പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്.

നിസാർ താമസിക്കുന്ന ബീജന്തടുക്കയിലെ വാടക ക്വാര്‍ട്ടേര്‍സില്‍ നിന്ന് ചില മോഷണുതലുകള്‍ പൊലീസ് കണ്ടെടുത്തു. തുടര്‍ന്ന് കൂടുതല്‍ തെളിവെടുപ്പിനായി നിസാറിന്റെ വീട്ടിലേക്കും ബന്ധുവീട്ടിലേക്കും കൊണ്ടുപോയി.

കന്യാപ്പാടിയിലെ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബദിയടുക്കയിലെ ബദരിയ സൂപ്പര്‍മാര്‍ക്കറ്റിലാണ് പ്രതി ഒരാഴ്ച മുമ്പ് 30 കിലോ കുരുമുളകും 10,000 രൂപ വിലവരുന്ന സിഗരറ്റുകളും രണ്ട് ബോക്സ് പാമോയിലും മോഷ്ടിച്ചത്.

 ശബ്ദം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ നിസാറിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും കുതറിയോടി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി താന്‍ വന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ചാണ് നിസാര്‍ രക്ഷപ്പെട്ടിരുന്നത്. പാമോയിലും കൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. സ്‌കൂട്ടറും പാമോയിലും പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു.

 സി.സി.ടി.വി പൊലീസ് പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ നിസാറാണെന്ന് തിരിച്ചറിയാനായത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



No comments