JHL

JHL

സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു; പ്രതികൾ ശിവശങ്കറിനു നിരവധി തവണ ഫോൺ ചെയ്തതിനു രേഖകൾ ; മന്ത്രി കെ ടി ജലീലുമായും സ്വപ്ന ഫോണിൽ ബന്ധപ്പെട്ടു; റംസാൻ കിറ്റുവിതരണവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിന്റെ നിർദേശപ്രകാരമാണ് വിളിച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: (True News, Julu 14, 2020):  സ്വർണക്കടത്തു അന്വേഷണണം പുരോഗമിക്കുന്നു.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രെട്ടറി എം ശിവശങ്കറിനെ കുസ്റ്റംസ് ചോദ്യം ചെയ്യുന്നു.  കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് അദ്ദേഹം തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. സ്വര്‍ണക്കള്ളക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി സുരേഷുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യംചെയ്യുന്നത്.
സ്വര്‍ണകള്ളക്കടത്ത് കേസിലെ ഒന്നും രണ്ടും പ്രതികളായ സരിത്തും സ്വപ്‌ന സുരേഷും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ പുറത്ത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെയുള്ള ഫോണ്‍സംഭാഷണത്തിന്റെ രേഖകളാണ് പുറത്തുവന്നിരിക്കുന്നത്. .കേസിലെ മുഖ്യപ്രതിയായ സരിത്ത് ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 1 വരെ ഒമ്പത്‌ തവണ എം ശിവശങ്കറിനെ വിളിച്ചതായി രേഖകളില്‍ നിന്നും വ്യക്തം. അഞ്ച് തവണ ശിവശങ്കര്‍ ശിവശങ്കര്‍ തിരിച്ചും വിളിച്ചിട്ടുണ്ട്. ഇതില്‍ ഒരു ഫോണ്‍കോളിന്റെ സമയം 755 സെക്കന്റ് വരെയാണ്. സരിത്ത് അറസ്റ്റിലാവുന്നതിന്റെ തൊട്ടുമുന്‍പും ഇരുവരും തമ്മില്‍ സംസാരിച്ചുവെന്ന രേഖകള്‍ ഇതിലുണ്ട്. സ്വപ്‌ന സുരേഷിന്റെ കോള്‍ ലിസ്റ്റില്‍ മന്ത്രി കെടി ജലീലിന്റെ നമ്പറും ഉള്‍പ്പെടുന്നുണ്ട്. ജൂണ്‍ മാസത്തില്‍ ജൂണ്‍ മാസത്തില്‍ 9 തവണയാണ് സ്വപ്‌ന സുരേഷ് മന്ത്രി ജലീലുമായി സംസാരിച്ചത്. ജലീലിന്‍റെ പേഴ്സണല്‍ സ്റ്റാഫ് നസീറുമായും സ്വപ്ന സംസാരിച്ചു. അതേസമയം സ്വപ്‌നയുമായി സംസാരിച്ചതായി മന്ത്രി ജലീല്‍ സമ്മതിച്ചു. യുഎഇ കോണ്‍സുല്‍ പറഞ്ഞതുപ്രകാരം റംസാന്‍ കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ വിളിച്ചതെന്നാണ് മന്ത്രി കെടി ജലീല്‍ പറഞ്ഞത്. 


No comments