JHL

JHL

കാസറഗോഡ് സ്വദേശിയായ യുവതിയെ മംഗളൂരുവിൽ വെച്ച് ഭർത്താവ് കരിങ്കൽ ക്വാറിയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തി

   
മംഗളൂരു(True News, July3,2020) : കാസറഗോഡ് സ്വദേശിയായ യുവതിയെ ഭർത്താവ് കരിങ്കൽ ക്വാറിയിലേക്ക് തള്ളിയിട്ട് കൊന്നു. മംഗളൂരു കാവൂരിൽ ആന്റണി കട്ടയിൽ ജൂലൈ ഒന്നിനാണ് കൊലപാതകം നടന്നത്. കാസറഗോഡ് നെക്രാജെക്ക് സമീപം സാൽത്തട്ക്ക സ്വദേശിയായ ശാന്ത(30) ആണ് കൊല്ലപ്പെട്ടത്. ഭർത്താവും ഹാസൻ സ്വദേശിയുമായ ഗണേഷ് (40) ആണ് തന്റെ ജോലിസ്ഥലത്തിനു സമീപത്തുള്ള കരിങ്കൽ ക്വറിയിലേക്ക് വിളിച്ചു കൊണ്ടുപോയി  ഭാര്യയെ തള്ളിയിട്ട് കൊന്നത്.
കാവൂരിൽ ടിപ്പർ ലോറി ഡ്രൈവറായി ജോലിചെയ്തു വരുന്ന ഗണേഷ്  ദിവസങ്ങളിലായി ഭാര്യയുമായ അകൽച്ചയിലായിരുന്നുയ  കുറച്ചു മാസങ്ങളായി ശാന്തയും കുട്ടികളും  അവരുടെ മാതാവിനൊപ്പം കാസർഗോട്ടെ വീട്ടിലായിരുന്നു.  . എന്നാൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ്  ഗണേഷ് ശാന്തയുടെ കാസർഗോട്ടെ വീട്ടിൽ വരികയും   പ്രശ്നങ്ങൾ പറഞ്ഞു തീർത്ത്  ഭാര്യയെ കൂട്ടിക്കൊണ്ടുപോകുകയുമായിരുന്നു. 
ജൂലൈ ഒന്നിന് വൈകിട്ടോടെ കാവൂരിലെ വീട്ടിൽ വന്നു ഗണേഷ് ശാന്തയെ വിളിച്ചുകൊണ്ടുപോയി. ഈ സമയം കുട്ടികളുടെ കൂടെ വീട്ടിൽ ശാന്തയുടെ അമ്മയും ഉണ്ടായിരുന്നു. എന്നാൽ ഇവർ  വന്നില്ല 
ജൂലൈ രണ്ടാം തീയതി സന്ധ്യയോടെ ഗണേഷ് ഭാര്യ മാതാവിനെ ഫോണിൽ വിളിച്ചു ക്വറിയിൽ തള്ളിയിട്ട് ശാന്തയെ കൊലപ്പെടുത്തിയ കാര്യം അറിയിക്കുകയായിരുന്നു. ശാന്തയുടെ 'അമ്മ കാവൂർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന്  നടത്തിയ അന്വേഷണത്തിൽ കരിങ്കൽ ക്വാറിയിൽ നിന്നും മൃദദേഹം കണ്ടെടുക്കുകയായിരുന്നു. ഗണേഷിനും ശാന്തക്കും ഒരു മകനും ഒരു മകളുമുണ്ട്.


No comments