" ട്രംപ് എന്ത് നല്ല പ്രകടനം ആണ് കാഴ്ച വെച്ചത് " - മോദി തന്നെ പ്രശംസിച്ചുവെന്ന് ഇലക്ഷൻ റാലിയിൽ ഡൊണാൾഡ് ട്രംപ്
അമേരിക്കയിൽ വലിയ തോതിൽ കോവിഡ് പരിശോധനകൾ നടത്തിയതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രശംസിച്ചുവെന്ന് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് പരിശോധനകൾ നടത്തിയത് അമേരിക്കയിലാണെന്നും റെനോയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ ട്രംപ് പറഞ്ഞു.
കോവിഡ് കണക്കിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഇന്ത്യയേക്കാൾ 44 മില്യൺ കോവിഡ് പരിശോധനകളാണ് യു.എസ് നടത്തിയത്. വിപുലമായി കോവിഡ് പരിശോധന നടത്തിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വിളിച്ച് പ്രശംസിച്ചുവെന്നും ട്രംപ് പറഞ്ഞു.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഭരണകൂടം പരാജയമായിരുന്നുവെന്ന വാർത്തകൾക്കിടെ മാധ്യമപ്രവർത്തകരിലേക്ക് മോദിയുടെ പ്രശംസ വിശദീകരിച്ചു നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുഖ്യ എതിരാളി കൂടിയായ ജോ ബൈഡനാണ് മഹാമാരി കൈകാര്യം ചെയ്തിരുന്നതെങ്കിൽ നിലവിലുള്ളതിനേക്കാൾ ആയിരക്കണക്കിന് ആളുകൾ മരിച്ചുവീണേനെ എന്നും ട്രംപ് വിമർശിച്ചു.
Post a Comment