JHL

JHL

ഉപ്പളയിലെ വെടിവെപ്പ് : നാട്ടുകാർ ഭീതിയിൽ

ഉപ്പള (True News,2 Sept 2020):ഉപ്പള നിവാസികളെ ഭീതിയിലാഴ്ത്തി വീണ്ടും ഗുണ്ടാസംഘത്തിന്റെ ഭീഷണി. വീടിന് നേരെ വെടിവെപ്പ് നടന്നതായി വിവരം. ചൊവ്വാഴ്ച്ച രാത്രി 9.30ഓടെ ഉപ്പള കൈക്കമ്പയിലെ യുവാവിന്റെ വീടിന് നേരെയാണ് രണ്ട് തവണ അജ്ഞാത സംഘം വെടി വെച്ചത്. സംഘം എത്തിയതെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ രേഖകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. 
വെടിയൊച്ച കേട്ട് പരിസരവാസികള്‍ പിടിച്ച് വെക്കുന്നതിനിടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ. അതിനിടെയാണ് സംശയ സാഹചര്യത്തില്‍ കാഞ്ഞങ്ങാട് രജിസ്‌ട്രേഷനുള്ള കാര്‍ കണ്ടെത്തിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വെടിവെപ്പുണ്ടായ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാണ്. റോഡ് അടച്ചിട്ടതിനാല്‍ ഇതുവഴി വാഹനങ്ങള്‍ കടന്നു പോകുന്നില്ല. വെടിവെപ്പുണ്ടായ വീടിന് 60 മീറ്റര്‍ അകലെയാണ് കാര്‍ കണ്ടത്. കാര്‍ അവിടെ നിര്‍ത്തി നടന്നെത്തിയാണ് സംഘം വെടിയുതിര്‍ത്തതെന്ന നിഗമനമാണ് പൊലീസിനുള്ളത്.
അതേ സമയം കാര്‍ ബന്തിയോട്ടെ സര്‍വ്വീസ് സെന്ററില്‍ വെച്ചതാണെന്നും ജീവനക്കാരുടെ വീട്ടിലേക്കുള്ള വഴി അടച്ചതിനാല്‍ റോഡരികില്‍ നിര്‍ത്തിയതാണെന്നും പറഞ്ഞ് ഇന്ന് രാവിലെ രണ്ട് പേര്‍ എത്തിയിരുന്നതായും പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് ഊര്‍ജ്ജിതമായി അന്വേഷണം നടത്തിവരികയാണ്. മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. അനൂപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

No comments