പെർളയിൽ ഭാര്യയെ കൊലപ്പെടുത്തിയ ജനാർദനയെ കോടതി റിമാന്റ് ചെയ്തു. കൊലപ്പെടുത്തിയത് വിവാഹേതര ബന്ധം സംശയിച്ചെന്ന് പ്രതി
പെര്‍ള(True News, Sept 10,2020): പെർളയിൽ ഭാര്യയെ കൊലപ്പെടുത്തിയത് പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ചതിനാലെന്ന് പ്രതി പൊലീസിന് മൊഴി നൽകി. ഇയാളെ കോടതി റിമാൻഡ് ചെറുതിരിക്കുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെർള കജെമ്പാടിയിലെ സുശീല (43)യെ ഭര്‍ത്താവ് പെര്‍ള കെ.കെ റോഡ് അജിലടുക്കയിലെ ജനാര്‍ദ്ദനൻ കൊലപ്പെടുത്തിയത്. . വീട്ടില്‍ നടന്ന വാക്കേറ്റത്തിനിടെ സുശീലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജനാര്‍ദ്ദനന്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ടോടെ ഭര്‍ത്താവിന്റെ വീട്ടില്‍ സുശീലയെ മര്‍ദ്ദനമേറ്റ് അവശ നിലയില്‍ കണ്ട സുശീലയെ അയൽക്കാർ വിവരമറിയിച്ചതിനെ അടിസ്ഥാനത്തിൽ പൊലീസ് എത്തി കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വ്യക്തമായതോടെ ജനാര്‍ദ്ദനനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അന്യ പുരുഷനുമായി ബന്ധമുണ്ടെന്നാരോപിച്ച് സുശീലയെ ജനാര്‍ദ്ദനന്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സുശീലയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ പൂട്ടി രക്ഷപ്പെടാന്‍ ശ്രമിച്ച ജനാര്‍ദ്ദനനെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
Post a Comment