JHL

JHL

സർക്കാർ തീരുമാനം വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ മൊഗ്രാൽ കടപ്പുറം എസ് സി കോളനി "ഗാന്ധിനഗറായി'' നാമകരണം ചെയ്തത് ശ്രദ്ധേയം

 


മൊഗ്രാൽ(www.truenewsmalayalam.com) :  സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മന്ത്രി പദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത "കോളനികളില്ലാത്ത സംസ്ഥാനം'' എന്ന ആശയം സർക്കാർ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കിയത് മൊഗ്രാൽ ഗാന്ധിനഗർ പ്രദേശവാസികൾ.

 അഞ്ചു വർഷങ്ങൾക്കു മുമ്പ് തന്നെ കടപ്പുറം എസ് സി കോളനിയെ "ഗാന്ധി നഗർ ''എന്ന പേരിൽ പ്രദേശവാസികൾ നാമകരണം ചെയ്തിരുന്നു. സർക്കാറാകട്ടെ ഇപ്പോഴാണ് തീരുമാനമെടുത്തിരിക്കുന്നത്.

 പട്ടികജാതി വിഭാഗങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ കോളനി എന്ന് വിളിക്കുന്നത് നിർത്തലാക്കി കൊണ്ടാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.

 മന്ത്രി കെ രാധാകൃഷ്ണൻ പാർലമെന്റ് അംഗമായതിനെ തുടർന്നാണ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇത് കേരളീയ സമൂഹം പരക്കെ സ്വാഗതം ചെയ്യുകയും ചെയ്തു.

 ദളിത് സമൂഹത്തിന്റെ സാമൂഹിക പദവി ഉയർത്തുന്നതാണ് മന്ത്രിയുടെ നിർണായക തീരുമാനമെന്ന് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

കോളനി എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ നജീബ് കാന്തപുരം നേരത്തെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നതുമാണ്.

 വൈകിയാണെങ്കിലും സർക്കാർ എടുത്ത തീരുമാനത്തെ മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ രമേശ് ഗാന്ധിനഗർ, മൊഗ്രാൽ ദേശീയവേദി പ്രസിഡണ്ട് വിജയകുമാർ, ഗാന്ധിനഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം പ്രസിഡണ്ട്‌ ജനാർദ്ദന എന്നിവർ സ്വാഗതം ചെയ്തു.


No comments