JHL

JHL

വേഷം മാറിയെത്തി മഞ്ചേശ്വരം എസ് ഐ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് നടത്തി ; രണ്ടു പേർ അറസ്റ്റിൽ.

കാസർകോട് : കാക്കി യൂണിഫോമിനുപകരം ബനിയനും ലുങ്കിയും സാധാരാണ തൊപ്പിയുമിട്ട് വേഷം മാറിയെത്തി ചൂതാട്ടകേന്ദ്രങ്ങളിൽ എസ്.ഐ.യുടെ പരിശോധന. മഞ്ചേശ്വരം എസ്.ഐ. എൻ.പി.രാഘവനാണ് ഹൊസങ്കടിയിലെ ഒറ്റനമ്പർ ചൂതാട്ടകേന്ദ്രം, മിയാപ്പദവ് കൊമങ്കളം, ഹൊസങ്കടി കടമ്പാർ എന്നിവിടങ്ങളിലെ മഡ്ക, ചീട്ടുകളി കേന്ദ്രങ്ങളിൽ വേഷംമാറിയെത്തി പരിശോധന നടത്തിയത്.
പരിശോധനയിൽ ഒറ്റനമ്പർ ചൂതാട്ടത്തിന് നേതൃത്വം നൽകുന്ന സംഘത്തിലെ പ്രധാനികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൊസങ്കടിയിലെ റസാഖ് (35), കടമ്പാറിലെ അശ്വിൻ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നിടങ്ങളിൽനിന്നായി 18,000 രൂപ പിടിച്ചെടുത്തു. ഹൊസങ്കടി കേന്ദ്രീകരിച്ച് ചൂതാട്ടസംഘം പ്രവർത്തിക്കുന്നുണ്ടെന്ന പരാതി വ്യാപകമായതോടെ പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് പോലീസ് എത്തുമ്പോഴേക്കും കേന്ദ്രത്തിന് സമീപത്തായി തമ്പടിച്ചിരിക്കുന്ന ഏജന്റുമാർ മുഖേന വിവരമറിഞ്ഞ് ചൂതാട്ടസംഘം രക്ഷപ്പെടും. ഇതിനാലാണ് എസ്.ഐ. തന്നെ വേഷംമാറി പരിശോധനയ്ക്കെത്തിയത്. ഹൊസങ്കടിയിലെ സൂപ്പർ മാർക്കറ്റിനുസമീപം വാടകയ്ക്കെടുത്ത മുറി കേന്ദ്രീകരിച്ചാണ് ഒറ്റനമ്പർ ചൂതാട്ടകേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടേക്കാണ് മഞ്ചേശ്വരം എസ്.ഐ. പോലീസ് ജീപ്പ് ദുരെ നിർത്തി കാൽനടയായി വേഷം മാറിയെത്തിയത്. ചൂതാട്ടകേന്ദ്രത്തിലെത്തിയത് എസ്‌.ഐ.യാണെന്ന് അറിഞ്ഞതോടെ ഇവിടെ വാതുവെപ്പിനെത്തിയവർ ചിതറിയോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

No comments