JHL

JHL

ദുബായ് മംഗളൂരു സ്‌പൈസ് ജെറ്റ് യാത്രക്കാർക്ക് ദുരിതയാത്ര; വിമാനം പലഘട്ടങ്ങളിലായി 24 മണിക്കൂർ വരെ വൈകുമെന്ന് അറിയിപ്പ്;അവസാനം യാത്രക്കാർക്ക് ഭക്ഷണം പോലും നൽകാതെ വിമാനം ക്യാൻസൽ ചെയ്തു

;
ദുബായ്(True News, Dec 12, 2019) : ദുബായിൽ നിന്നും  മംഗളൂരുവിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം യാത്രക്കാരെ വട്ടം കറക്കി. ബുധനാഴ്ച ഉച്ചക്ക് 12.15 നു പുറപ്പെടേണ്ട വിമാനത്തിൽ യാത്രചെയ്യേണ്ട 177 യാത്രക്കാരോടായിരുന്നു സ്‌പൈസ് ജെറ്റിന്റെ ക്രൂര വിനോദം.
വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ചെക്ക് ഇൻ ചെയ്യപ്പിച്ചെങ്കിലും വിമാനം   വൈകുമെന്ന അറിയിപ്പ് മെയിലായി  ലഭിച്ചു. തുടർന്ന് ഇടയ്ക്കിടെ വിമാനം അല്പം കൂടി വൈകുമെന്ന അറിയിപ്പാണ് യാത്രക്കാർക്ക് ലഭിച്ചത്.അവസാനം ഇരുപത്തിനാലുമണിക്കൂർ വൈകുമെന്ന  സന്ദേശം ലഭിച്ചെങ്കിലും വ്യാഴാഴ്ച ഉച്ച വരെ വിമാനത്താവളത്തിനകത്ത്  കാത്തിരുന്ന യാത്രക്കാരെ നിരാശരാക്കി വിമാനം ക്യാൻസൽ ചെയ്തതായി കമ്പനി അറിയിക്കുകയായിരുന്നു.
യാത്രക്കാരുടെ സംസാരിക്കുന്നതിനോ ആവലാതികൾ കേൾക്കുന്നതിനോ സ്‌പൈസ് ജെറ്റിന്റെ ഉത്തരവാദിത്വപ്പെട്ട ജീവനക്കാരൊന്നും ലോബി യിലുണ്ടായിരുന്നില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. കമ്പനി ഇവർക്ക് തിരിച്ചു വീട്ടിലെത്താനുള്ള ടാക്സി കൂലിയോ താമസ സൗകര്യമോ ഏർപ്പെടുത്തിയില്ല.ഭക്ഷണം പോലും നൽകിയില്ലത്രേ. ജീവനക്കാരോട് അന്വേഷിച്ചപ്പോൾ ബഡ്ജറ്റ് എയർ ലൈൻസ് ആയതിനാൽ ഇരുപത്തിനാലു മണിക്കൂറിൽ ഒരു നേരത്തെ ഭക്ഷണം മാത്രമേ നൽകാൻ വ്യവസ്ഥയുള്ളൂ എന്നാണ് മറുപടി ലഭിച്ചത്. ക്യാൻസൽ ചെയ്ത ഫ്ലൈറ്റിലെ യാത്രക്കാർക്ക് ഇനി ശനിയാഴ്ച മാത്രമേ സ്‌പൈസ് ജെറ്റിന്റെ വിമാന സർവീസുണ്ടാവുകയുള്ളൂവെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ചെറിയ ലീവിന് നാട്ടിൽ വരുന്നവർക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട് വിമാനക്കമ്പനിയുടെ നടപടി 

No comments